സഹ. ബാങ്കുകളിലെ മിച്ചം പണം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തും –മന്ത്രി മൊയ്തീന്‍

തൃശൂര്‍: സഹകരണ ബാങ്കുകളില്‍ മിച്ചം വരുന്ന പണം സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് സഹകരണ-ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. നിക്ഷേപകരുടെ താല്‍പര്യം പൂര്‍ണമായി സംരക്ഷിച്ചാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ ബാങ്കുകളുടെ പലിശ ഏകീകരിക്കുന്നത് പരിഗണിക്കുമെന്നും ബാറുകള്‍ പൂട്ടിയതുള്‍പ്പെടെ നടപടികള്‍ ടൂറിസം മേഖലയെ ബാധിച്ചോയെന്ന കാര്യം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകളില്‍ പലതരത്തിലുള്ള വായ്പാക്രമങ്ങളാണുള്ളത്. അതിന് നിയന്ത്രണമുണ്ടാകേണ്ടത് ആവശ്യമാണ്. ആധുനിക സംവിധാനങ്ങളോടെ സഹകരണബാങ്കുകളെ പുന$സംഘടിപ്പിക്കും. സഹകരണ മേഖലയില്‍ ഒട്ടേറെ നന്മകളുണ്ട്. ഈ മേഖലയിലെ ജനാധിപത്യം സംരക്ഷിച്ച് നിര്‍ത്തുന്നതിനൊപ്പം പുഴുക്കുത്തുകളെ തുടച്ചുനീക്കും. അഴിമതി അംഗീകരിക്കാനാകില്ല.

 ടൂറിസം കേന്ദ്രങ്ങളിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകും. നിലവിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ പുതിയ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുമ്പോള്‍ വരുമാനവും തൊഴില്‍ സാധ്യതകളും വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.