നിയമലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസുമായി ശിവദാസൻ

ആലപ്പുഴ കാണാത്ത മലപ്പുറത്തെ കൂലിപ്പണിക്കാരന് ആലപ്പുഴയിൽ ഹെൽമറ്റ് ധരിക്കാത്തിന് പിഴ

വണ്ടൂർ: ആലപ്പുഴ കാണാത്തയാൾക്ക് ആലപ്പുഴയിൽ നിയമലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് നോട്ടീസ് കിട്ടിയത്. ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്കൂട്ടറിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ.

ബൈക്കിൽ രണ്ടാളുകൾ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്. 500 രൂപ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്. നോട്ടീസിൽ നിയമലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും ശിവദാസന്റെതാണ്. എന്നാൽ കൂടെ കാണിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഇദ്ദേഹത്തിന്റെതല്ല.

കൂലിപ്പണിക്കാരനായ ശിവദാസൻ ബൈക്കിൽ ഇതുവരെ ജില്ലക്ക് പുറത്ത് പോയിട്ടില്ല. തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങനെയാണ് ആലപ്പുഴയിലെ സ്കൂട്ടറിൽ വന്നതെന്നറിയാൻ പൊലീസിൽ പരാതി നൽകാനിരിക്കുകയാണ് ശിവദാസൻ.

Tags:    
News Summary - A native of Malappuram who does not see Alappuzha fined for not wearing a helmet in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.