അഭയ വധം: ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് സിസ്റ്റർ സെഫിയുടെ ഹരജി

കൊച്ചി: അഭയ വധക്കേസിലെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈകോടതിയിൽ. സി.ബി.ഐ കോടതിയുടെ വിധിക്കെതിരായ അപ്പീൽ ഹരജി നിലനിൽക്കെയാണ് പ്രേത്യക ഹരജിയിലൂടെ സെഫി ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

കോട്ടയം പയസ് ടെൻത് കോൺവെൻറ് അന്തേവാസിയായ സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ േകസിൽ ഒന്നാം പ്രതി ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് കോടതി വിധിച്ചത്.

2020 ഡിസംബർ 23നാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധിയുണ്ടായത്. മതിയായ തെളിവുകളില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - abhaya murder case Sister sephy's plea for suspension of sentence and release on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.