തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കുറ്റത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് സോളാർ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടപടി. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രിമാർ, എം.എൽ.എമാർ, സോളാർ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് പരിശോധിച്ചില്ലെന്ന കമീഷെൻറ നിഗമനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റി കെ.എസ്.ആർ.ടി.സി എം.ഡിയായി നിയമിച്ചു. കേസന്വേഷണത്തിൽ െഎ.ജിയായിരുന്ന എ.ഡി.ജി.പി കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി വിജിലൻസിൽനിന്ന് മാർക്കറ്റ് ഫെഡ് എം.ഡിയായി മാറ്റിനിയമിക്കും. ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ ഉൾെപ്പടെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും. ഇൻറലിജൻസ് മേധാവിയായിരുന്ന മുഹമ്മദ് യാസിനെ ക്രൈംബ്രാഞ്ചിലേക്കും ടി.കെ. വിനോദ്കുമാറിനെ ഇൻറലിജൻസ് മേധാവിയായും മാറ്റി നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.