തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീ ട്ടുന്നതിനുള്ള സര്‍ക്കാറിെൻറ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. സംസ്ഥാന സ ര്ക്കാറിെൻറ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ (സി.ഇ.ഒ) ടികാറാം മീണ അറിയിച്ചു. ഉത്തരവ് അടിയന്തരമായി പുറത്തിറക്കണമെന്നായിരുന്നു സര്‍ക്കാറിെൻറ ആവശ്യം.
കർഷകരുടെ ദുരിതവും ൈദന്യാവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാൻ മന്ത്രി സഭ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരണം നൽകിയിരുന്നു. കർഷകരുടെ പ്രശ്നങ്ങളും അതിനെ തുടർന്നുള്ള ആത്മഹത്യകളും മുൻകൂട്ടി കാണാവുന്നതല്ല. സാഹചര്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം.
ഇതു സംബന്ധിച്ച ഉത്തരവിറക്കാൻ അനുമതി നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. മൊറട്ടോറിയം ഉണ്ടായിരിക്കെ പെരുമാറ്റചട്ടം മറികടന്ന് ഉത്തരവ് ഇറക്കേണ്ടതിെൻറ അടിയന്തര സാഹചര്യം എന്താണെന്നു ടികാറാം മീണ ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് എന്തുകൊണ്ട് ഉത്തരവ് ഇറക്കിയില്ലെന്നും ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.