കൊച്ചി: സീറോമലബാർ സഭ ഭൂമിവിവാദത്തിൽ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. ഡിസംബർ 21ന് നടന്ന വൈദീകസമിതിയുടെ യോഗത്തിൽ സഹായമെത്രാൻ നടത്തിയ പ്രസംഗത്തിെൻറ ശബ്ദരേഖയാണ് ചൊവ്വാഴ്ച പുറത്തുവന്നത്. ഭൂമിഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുേമ്പാൾ തെൻറ വൈദീക ജീവിതം തന്നെ ചോദ്യം െചയ്യപ്പെടുകയാണെന്നും പ്രസംഗത്തിൽ സഹായമെത്രാൻ പറയുന്നു.
ആർച് ബിഷപ്പും ഫിനാൻസ് ഡയറക്ടർ ഫാ. ജോഷി പുതുവയും ഭൂമി ഇടപാടുകളുടെ കണക്കുതരുന്നില്ലെന്നും ഇതേക്കുറിച്ച് ചോദിക്കുേമ്പാൾ കച്ചേരിയിലിരുന്ന് വളരെ മോശമായ ഭാഷയിൽ തെൻറ ൈവദീകജീവിതത്തെപോലും ചോദ്യം ചെയ്യുകയാണെന്ന കാര്യം നേരേത്ത തുറന്നുപറയാമായിരുന്നുവെങ്കിലും അത് ചെയ്യാതിരുന്നത് തെറ്റായിപ്പോയെന്ന് സഹായമെത്രാൻ യോഗത്തിൽ തുറന്നടിച്ചു.
അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയിൽ എത്തില്ലായിരുന്നു. താനും േജാസഫ് പിതാവും ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കാര്യങ്ങൾ പാളിക്കിടക്കുകയാണ്. കൂരിയ (അൽമായ പ്രതിനിധികളും ബിഷപ്പുമാരും അടങ്ങുന്ന സമിതി) അറിയാെത വസ്തുക്കൾ വാങ്ങി അതിരൂപതയെ കടക്കുരുക്കിലാക്കിയതിനെ സംബന്ധിച്ചാണ് വിതയത്തിൽ അച്ചൻ ചോദിച്ചത്. അതിരൂപതക്ക് 30 കോടി കിട്ടിയാൽ കടത്തിെൻറ പകുതി മാറിക്കിട്ടുമെന്ന് പറഞ്ഞ താൻ മണ്ടനായി.
തനിക്ക് അറുപത് വയസ്സായെന്നും തന്നെ പേടിപ്പിച്ചത് കൊണ്ട് പ്രശ്നമൊന്നും തീരില്ലെന്ന് പറഞ്ഞ് ജോഷി പുതുവയെയും സഹായമെത്രാൻ തെൻറ പ്രസംഗത്തിൽ കടന്നാക്രമിക്കുന്നുണ്ട്. കൂട്ടായ്മയിൽ താൻ വിശ്വസിക്കുന്നു. ഒരുപിതാവ് സ്വന്തം മക്കളെ വിശ്വസിക്കണം.
താൻ എന്തുകൊണ്ട് ഒന്നും എഴുതുന്നില്ലെന്ന് ചോദിച്ചവരുണ്ട്. പിതാവിെൻറ സെക്കൻഡ് ഇൻ കമാൻഡ് താനാണ്. തെൻറ പൗരോഹിത്യജീവിതം മുെമ്പാരിക്കലും ഇത്രമാത്രം മോശമായിട്ടില്ല. തെൻറ ചോദ്യങ്ങൾക്ക് ഇതുവരെ ആലഞ്ചേരി പിതാവോ ജോഷിയച്ചനോ വടക്കുംപാടൻ അച്ചനോ മറുപടി പറഞ്ഞിട്ടില്ല. ഇത് പണത്തിെൻറ മാത്രം പ്രശ്നമല്ലെന്നും സഹായമെത്രാൻ യോഗത്തിൽ വ്യക്തമാക്കി.
ഭൂമി ഇടപാട് വിഷയത്തിൽ സഭാനേതൃത്വത്തിലെ കടുത്ത ഭിന്നത വെളിപ്പെടുത്തുന്നതാണ് സഹായമെത്രാെൻറ പ്രസംഗം. വൈദികർ മാത്രം പെങ്കടുത്ത യോഗത്തിലെ പ്രസംഗവും അന്വേഷണ കമീഷൻ റിപ്പോർട്ടും ചോർന്നതിന് പിന്നിലും ഇൗ ഭിന്നതയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.