യു.ഡി.എഫ് നീക്കുപോക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രം –വെൽഫെയർ പാർട്ടി

കോഴിക്കോട്: യു.ഡി.എഫ് നീക്കുപോക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമുള്ളതായിരുന്നുവെന്നും നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് യഥാസമയം തീരുമാനിക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യമില്ല. തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഉണ്ടാവും. അതി‍െൻറ വിശദാംശങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനമെടുക്കും. -അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടി- യു.ഡി.എഫ് നീക്കുപോക്ക് കെ.പി.സി.സി പ്രസിഡൻറിന് അറിയുന്ന കാര്യമാണ്. താൻ പ്രസിഡൻറായിരിക്കെ നേരിട്ട പരാജയം മറച്ചുെവക്കാനാണ് മുല്ലപ്പള്ളി ഇപ്പോൾ വെൽഫെയർ പാർട്ടിയെ പഴിചാരുന്നത്. ഭരണ തുടർച്ചക്കായി സി.പി.എം കൃത്യമായി രൂപപ്പെടുത്തിയ സാമുദായിക ധ്രുവീകരണ കെണിയിൽ കെ.പി.സി.സി പ്രസിഡൻറ് വീണു. അദ്ദേഹം അതിനെ ചോദ്യം ചെയ്യുകയായിരുന്നു വേണ്ടത്.

2015ൽ എൽ.ഡി.എഫുമായും 2020ൽ യു.ഡി.എഫുമായും നീക്കുപോക്ക് ഉണ്ടായത് തദ്ദേശ തെരഞ്ഞെടുപ്പായതിനാലാണ്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായാണ് കാണുന്നത്. അതു കുറച്ചുകൂടി രാഷ്ട്രീയമായ തെരഞ്ഞെടുപ്പാണ്. ഏതെങ്കിലും മുന്നണിയുമായി നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമില്ല. വെൽഫെയർ പാർട്ടി ഏതെങ്കിലും മുന്നണിയുടെ ഭാഗവുമല്ല. ബദൽ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണത്. നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് ആരുടെ മുന്നിലും ചെന്നിട്ടുമില്ല.- ഹമീദ് പറഞ്ഞു.

Tags:    
News Summary - alliance UDF only in local body elections -Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.