കോട്ടയം: പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ മൃതദേഹവുമായി വന്നവരെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് അൽഫോൺസ് കണ്ണന്താനം. ‘ഏത് പാർട്ടിക്കാരനായാലും ചെയ്തത് തെറ്റും വിവരക്കേടുമാണെന്ന്’ അദ്ദേഹം പറഞ്ഞു.
സംഭവം കോട്ടയത്തിനുതന്നെ അപമാനകരമാണെന്നും മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരുടെ നേതൃത്വത്തിലായാലും ഏത് പാര്‍ട്ടിക്കാരനായാലും അത് തെറ്റ് തന്നെയാണെന്നായിരുന്നു കണ്ണന്താനത്തിെൻറ മറുപടി.
സംഭവത്തിൽ സ്ഥലം എം.എൽ.എയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആളുകളെ പറഞ്ഞ് മനസിലാക്കണമായിരുന്നെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനെ വിമർശിച്ച് കണ്ണന്താനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.