ഭൂമി ഇടപാട്: കർദിനാളിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ; അപ്പീൽ 16ലേക്ക് മാറ്റി

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും. ചൊവ്വാഴ്ച അപ്പീൽ ഹരജി പരിഗണിക്കവേ, സുപ്രീംകോടതി അഭിഭാഷകനുവേണ്ടി സമയം അനുവദിക്കണമെന്ന കർദിനാളിെൻറ വാദം പരിഗണിച്ച കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ആരോപണവിധേയരായ ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരുടെ ഹരജിയും ഡിവിഷൻ ബെഞ്ച് പരിഗണിക്കും. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നൽകിയ ഹരജിയിൽ കേെസടുക്കാനുള്ള സിംഗിൾ ബെഞ്ചിെൻറ വിധി നിയമപരമായി നിലനിൽക്കില്ലെന്ന് വാദിച്ചാണ് ഇവർ അപ്പീൽ നൽകിയിട്ടുള്ളത്. 

ഭൂമി ഇടപാടിലെ തട്ടിപ്പിനെക്കുറിച്ച് താന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞ ആറിന് സിംഗിൾ ബെഞ്ചിെൻറ വിധിയുണ്ടായത്. കർദിനാളടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ പൊലീസിനോട് കോടതി നിർദേശിക്കുകയായിരുന്നു. 

Tags:    
News Summary - Appeal kardinal high court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.