തിരുവനന്തപുരം: കോവളം എം.എൽ.എയുടെ എം. വിന്‍സെൻറ് ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. എം.എൽ.എയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലും കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കുശമന്നാണ് കരുതുന്നത്. വൈകിട്ട് മൂന്ന് മണിക്ക് വിന്‍സൻറിനെ കോടതിയില്‍ എത്തിക്കും.
പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളൊന്നും ലഭിച്ചില്ലെന്ന പ്രതിഭാഗത്തിെൻറ പരാതിയെത്തുടര്‍ന്നാണ് ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. അറസ്റ്റിന് ശേഷം വന്ന വെളിപ്പെടുത്തലുകളും ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കുന്നതിന് എം.എൽ.എയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിെൻറ ആവശ്യം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പീഡനം നടന്നുവെന്ന് വീട്ടമ്മ മൊഴി നല്‍കിയ വീട്ടിലും, കടയിലും എത്തിച്ച് വിന്‍സൻറിനെ തെളിവെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.