കൊച്ചി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവിെൻറ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്. നേരത്തെ തലശ്ശേരി ജില്ല സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.
കേസില്‍ പെൺകുട്ടിയുടെ മാതാവിനെ കഴിഞ്ഞ ദിവസം കോടതി കക്ഷി ചേർത്തിരുന്നു. മാതാവിന് നോട്ടീസയക്കാനും കോടതി നിർദേശം നല്‍കി. കേസ് ഡയറി ഹൈകോടതിയിൽ ഹാജരാക്കി.
സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതി പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് വൻ വിവാദമായിരുന്നു. നിരവധി പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഒരുമാസത്തിന് ശേഷം ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.