കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് യു.ഡി.എഫ് കൺവീനറും ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാ ർഥിയുമായ ബെന്നി ബഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോ പ്ലാസ്റ്റിക്ക് വിധേ യനായി കാക്കനാട് സൺറൈസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയു ന്ന അദ്ദേഹം അപകടനില തരണം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമേ പ്രചാരണത്തിനിറങ്ങാനാവൂ എന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ച മൂന്നു മണിയോടെയാണ് ബെന്നിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ ഷേർളിയും ഒപ്പമുണ്ടായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രതാപ് കുമാര്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമമാണ് ഇദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.
ഒരാഴ്ചയെങ്കിലും വിശ്രമിച്ച ശേഷമേ പ്രചാരണത്തിനിറങ്ങാൻ കഴിയൂ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു.
ചാലക്കുടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെൻറ് എം.പി അദ്ദേഹത്തെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.