കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് കോടതിയിൽനിന്ന് കൊണ്ടുവരുന്നു (photo: ടി.ബി. രതീഷ് കുമാർ)

കളമശ്ശേരി ഭീകരാക്രമണം: പൊലീസ് സീൽ ചെയ്ത ഹാൾ ഇനിയും വിട്ടുനൽകിയില്ല; ഹരജി ഡിസംബർ ആറിലേക്ക് മാറ്റി

കൊച്ചി: ആറുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണം നടന്ന സംറ കൺവെൻഷൻ സെന്‍റർ പൊലീസ് ഇനിയും വിട്ടുനൽകിയില്ല. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് ഒക്ടോബർ 29നാണ് കൺവെൻഷൻ സെന്‍റർ പൊലീസ് സീൽ ചെയ്തത്. ഇത് കൈമാറാത്തതിനെതിരായ ഉടമയുടെ ഹരജി ഡിസംബർ ആറിന് പരിഗണിക്കാൻ മാറ്റി. 

പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഹാൾ വിട്ടുനൽകാൻ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമീഷണറും കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംറ മാനേജിങ് ഡയറക്ടർ എം.എ. റിയാസ് നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരിഗണനയിലുള്ളത്.

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായോയെന്നും കൺവെൻഷൻ സെന്റർ ഇനിയും പൊലീസ് കസ്റ്റഡിയിൽ വേണമെന്നുണ്ടോയെന്നും അറിയിക്കാൻ നേരത്തേ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയിരുന്നു. വിശദീകരണം ലഭിക്കാത്തതിനാലാണ് ഹരജി മാറ്റിയത്.

വിവാഹാവശ്യങ്ങൾക്കും മറ്റും ഓഡിറ്റോറിയം മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഹാൾ വിട്ടുകൊടുക്കാത്തത് ഇവർക്കും ഹാൾ നടത്തിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സെന്‍റർ വിട്ടുനൽകാൻ ഉത്തരവിടണമെന്നാണ് ആവശ്യം.

ഡൊമിനിക് മാർട്ടിൻ എന്നയാളാണ് ഒക്ടോബർ 29ന് രാവിലെ കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. മൂന്ന് തവണയാണ് സ്ഫോടനം നടന്നത്.

ഒരുകുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. ആലുവ മുട്ടം ജവഹര്‍ നഗര്‍ ഗണപതി പ്ലാക്കല്‍ വീട്ടില്‍ ജി. ജോയ് മാത്യുവിന്‍റെ ഭാര്യ മോളിയാണ് (61), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), തൊടുപുഴ കാളിയാർ മുപ്പത്താറുകവല സ്വദേശി കുമാരി, മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ ഭാര്യ റീന ജോസ്‌ (സാലി -45), മക്കളായ ലിബിന (12), പ്രവീൺ പ്രദീപ് (24) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

പ്രതി ഡൊമിനിക് മാര്‍ട്ടിൻ ഈമാസം 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. 10 ദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചത്. കോടതിയിൽ ഹാജരാക്കിയപ്പോൾ നിയമസഹായം ആവശ്യമില്ലെന്ന് പ്രതി വീണ്ടും ആവർത്തിച്ചിരുന്നു. കൊലപാതകം, വധശ്രമം, ജീവഹാനിക്കും ഗുരുതര പരിക്കുകൾക്കും കാരണമായേക്കാവുന്ന സ്‌ഫോടനം, ജീവഹാനിക്ക് കാരണമാകുന്ന ഭീകരപ്രവർത്തനം (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം -യു.എ.പി.എ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പ്രതി ഒറ്റക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനഫലം വന്ന ശേഷമാവും കുറ്റപത്രം സമർപ്പിക്കുന്നതിലേക്ക് അന്വേഷണസംഘം നീങ്ങുക. പ്രതിക്കെതിരെ യു.എ.പി.എ ചുമത്തിയതിനാൽ അന്വേഷണം പൂർത്തിയാക്കാൻ 180 ദിവസംവരെ സമയം ലഭിക്കും. കസ്റ്റഡി കാലയളവിൽ ഇയാളെ സ്ഫോടന സാമഗ്രികൾ വാങ്ങിയ സ്ഥലങ്ങളിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Tags:    
News Summary - Bomb blast at Kalamassery convention center: plea adjourned to December 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.