ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കൽ: കോടതി വിധിക്കെതിരെ വിവിധ സംഘടനകൾ

കോഴിക്കോട്: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്‌കോളർഷിപ് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്ത ഉത്തരവുകൾ ഹൈകോടതി റദ്ദാക്കിയതിനെതിരെ വിവിധ സംഘടനകൾ. ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദ് ചെയ്ത് ജനസംഖ്യാനുപാതികമായി നല്‍കണമെന്ന് കോടതി നിരീക്ഷിച്ചത് യാഥാര്‍ഥ്യങ്ങളെ മറികടന്നുള്ള കള്ളപ്രചാരണങ്ങളുടെ ഫലമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടി‍െൻറ വെളിച്ചത്തില്‍ കേരളത്തില്‍ മുസ്‌ലിംകളുടെ ഉന്നമനത്തിന് നടപ്പാക്കേണ്ട പദ്ധതികളുടെ പഠനത്തിനായി നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് 2011ല്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ് അനുവദിച്ചത്. ഈ പദ്ധതി മുസ്‌ലിംകളുടെ പ്രശ്‌നം പഠിച്ച് ബോധ്യപ്പെട്ടതി‍െൻറ അടിസ്ഥാനത്തില്‍ അവര്‍ക്കായി മാത്രം അനുവദിച്ചതായിരുന്നു. പിന്നീട് 2015ലാണ് ഈ പദ്ധതിയില്‍ 80:20 എന്ന അനുപാതത്തില്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെകൂടി ഉൾപ്പെടുത്താന്‍ തീരുമാനിച്ചത് -അദ്ദേഹം പറഞ്ഞു.

അപ്പീല്‍ പോകണം -വിസ്ഡം

സച്ചാര്‍ കമീഷന്‍ കണ്ടെത്തലുകളെ തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമീഷന്‍ മുന്നോട്ടുവെച്ച ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് 2015ലെ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അനുപാതം റദ്ദ് ചെയ്ത ൈഹകോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കുന്ന പദ്ധതികളെ സാമുദായിക ഐക്യം തകര്‍ക്കുന്നതിനായി ഉപയോഗിക്കുന്നവരെ കരുതിയിരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയും ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫും പറഞ്ഞു.

കോടതി വിധി പുനഃപരിശോധിക്കണം -പോപുലർ ഫ്രണ്ട്

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി പുനഃപരിശോധിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശിപാർശ നല്‍കിയതെന്ന് സർക്കാർ നിയോഗിച്ച ഉന്നതതല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടിയും പ്രതികരിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസ്സിലാക്കാതെയാണ് കോടതി ഇപ്പോൾ തെറ്റായ വിധി പ്രസ്താവിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

കേസിൽ കക്ഷിചേരും -ഡോ. ഫസൽ ഗഫൂർ

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. പാലോളി കമ്മിറ്റി ശിപാർശപ്രകാരം സ്കൂൾ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, മദ്രസ അധ്യാപകർക്കുള്ള സ്കോളർഷിപ് (ഇത് യഥാർഥത്തിൽ സർക്കാർ ഫണ്ടല്ല), കോച്ചിങ് സെൻററുകൾ എന്നിവക്കാണ് ഫണ്ട് നീക്കിവെച്ചത്. 2015ലെ സർക്കാർ ഉത്തരവിൽ മറ്റു വിഭാഗങ്ങൾക്ക് 20 ശതമാനം കൊടുക്കണമെന്ന് കടന്നുകൂടിയത് എങ്ങനെയാണെന്ന് പരിശോധിക്കപ്പെടണം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കി നടപ്പാക്കിയ പദ്ധതിയെ മുസ്ലിംകളല്ലാത്ത മറ്റു വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണ്? എം.ഇ.എസ് കേസിൽ കക്ഷിചേരുമെന്നും ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു. 

അപ്പീൽ നൽകും -ജമാഅത്ത് കൗൺസിൽ

മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ അസാധാരണ വിധിയാണ് ഉണ്ടായതെന്നും യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡൻറ് എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട, സംസ്ഥാന വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ, സംസ്ഥാന വർക്കിങ് ചെയർമാൻ ഡോ. ജഹാംഗീർ, പറമ്പിൽ സുബൈർ, സി.ഐ. പരീത് എറണാകുളം, മാവുടി മുഹമ്മദ് ഹാജി, ഡോ. ഖാസിമുൽ ഖാസിമി, തമ്പിക്കുട്ടി ഹാജി, അമീൻഷാ, ടി.എച്ച്.എം. ഹസൻ എന്നിവർ സംസാരിച്ചു. 

ഹൈകോടതി വിധി അനീതി –ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈകോടതിയുടെ വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആരംഭിച്ചതി‍െൻറ പശ്ചാത്തലവും ലക്ഷ്യവും മനസ്സിലാക്കാതെയുള്ളതാണ് ഹൈകോടതി വിധി. ഇതിനെതിരെ സർക്കാർ അപ്പീൽ പോകണം -അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായത്തി‍െൻറ പിന്നാക്കാവസ്ഥ പഠിച്ച് ശിപാർശ സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച രജീന്ദർ സച്ചാർ കമീഷൻ ശിപാർശ കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് ഇടതുപക്ഷ സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി നിർദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇത് നൂറു ശതമാനവും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ 2015 ലെ സർക്കാർ ഉത്തരവ് പ്രകാരം 20 ശതമാനം ഇതര ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചുകൊടുക്കുകയായിരുന്നു. ഇതുതന്നെ അനീതിയായിരുന്നു. സാമുദായിക ധ്രുവീകരണത്തിനും സ്പർധക്കും കാരണമാകുമെന്നതിനാൽ ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച വസ്തുതകൾ പുറത്തുവിടണമെന്ന് നിരവധി തവണ മുസ്‌ലിം സംഘടനകൾ സർക്കാറിനോടാവശ്യപ്പെട്ടതാണ്. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികൾ വീതംവെക്കണമന്ന വിധിയും അംഗീകരിക്കാനാവില്ല. ഓരോ സമുദായത്തി‍െൻറയും പിന്നാക്കാവസ്ഥക്ക് ആനുപാതികമായാണ് പദ്ധതികൾ നടപ്പാക്കേണ്ടത് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Cancellation of 80:20 ratio in Minority Merit Scholarships: Various organizations against court ruling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.