കോഴിക്കോട്: ലോകം മുഴുവൻ കോവിഡിെൻറ മുന്നിൽ വിറങ്ങലിച്ചു നിൽക്കേ രാജ്യ തലസ്ഥാനത്ത് പൊലീസും കേന്ദ്ര ആഭ്യന്തര വകുപ്പും വിദ്യാർഥികൾക്കെതിരെ നടത്തുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആവശ്യപ്പെ ട്ടു.
മുസ്ലിംകൾക്കെതിരെ ഡൽഹിയിൽ നടന്ന വംശഹത്യ കലാപത്തിന് നേതൃത്വം നൽകിയവരെ സംബന്ധിച്ച തെളിവുകൾ സമൂഹ മാധ്യമങ്ങളിലടക്കം പരസ്യമായിരിക്കെയാണ് യഥാർഥ കുറ്റവാളികളെ പിടികൂടുന്നതിന് പകരം പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ ജനാധിപത്യ രീതിയിൽ സമരം നയിച്ചവരെ പൊലീസും ആഭ്യന്തര വകുപ്പും വേട്ടയാടുന്നത്.
ഡോ. ഉമർ ഖാലിദ്, മീരാൻ ഹൈദർ, സഫൂറ സർഗാർ എന്നീ വിദ്യാർഥികളെ അറസ്റ്റുചെയ്തതും യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതും മനുഷ്യാവകാശ വിരുദ്ധവും അപലപനീയവുമാണ്. കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ വംശീയ വിദ്വേഷ അജണ്ട നടപ്പാക്കാനുള്ള നീചശ്രമമാണ് സർക്കാറിേൻറത്.
അടിയന്തര സാഹചര്യങ്ങളുടെ ഘട്ടത്തിൽ രാജ്യങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമീഷണർ മിഷേൽ ബേഷ് ലേറ്റ് ജേറിയ ചൂണ്ടിക്കാട്ടിയത് സർക്കാർ മുഖവിലക്കെടുക്കണം. ഡൽഹിയിലും മഹാരാഷ്ട്രയിലുമെല്ലാം നടന്നുവരുന്ന മുസ്ലിംവിരുദ്ധ നടപടികൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും അബ്ദുൽ അസീസ് പ്രസ്താവനയിൽ അഭിപ്രായപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.