കാസർകോട്: ട്രോളിംഗ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിലെത്തുന്നത് രാസവസ്തുക്കൾ ചേർത്ത മത്സ്യം. നേരത്തെ പിടികൂടി രാസവസ്തുക്കൾ ചേർത്ത് സൂക്ഷിച്ച മത്സ്യമാണ് പ്രധാനമായും വിപണിയിലെത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തിൽ മത്സ്യം എത്തിക്കുന്നത്. ഇത്തരം മത്സ്യം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് എന്നീ ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്തുന്നുണ്ട്.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. അമോണിയയും, ഫോർമാലിനും ചേർത്ത മത്സ്യങ്ങളാണ് പ്രധാനമായും സംസ്ഥാനത്ത് വിപണിയിലെത്തുന്നത്. കരൾ, കുടൽ എന്നിവയിൽ കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുകയെന്ന് ആരോഗ്യവിദഗ്ദരും മുന്നറിയിപ്പു നൽകുന്നു.സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്)യുടെ പരിശോധനകിറ്റ് വഴിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നത്. കിറ്റിലുള്ള പേപ്പർ സ്ലിപ്പ് മത്സ്യത്തിൽ ഉരച്ചശേഷം റീഏജൻറ് ലായനി ഒരുതുള്ളി സ്ലിപ്പിൽ പതിപ്പിച്ചു കഴിഞ്ഞാൽ കടും നീലനിറം ഉണ്ടാവുകയാണെങ്കിൽ അമോണിയയോ ഫോർമാലിനോ മത്സ്യത്തിൽ ചേർത്തിട്ടുണ്ടെന്ന് അനുമാനിക്കാം.
എന്നാൽ മറ്റു രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെങ്കിൽ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താനുമാവില്ല. മത്സ്യത്തിെൻറ സാമ്പിൾ ശേഖരിച്ചശേഷം പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുക മാത്രമേ മാർഗ്ഗമുള്ളൂ. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്നു മൊബൈൽ ലാബുകൾ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.