കോട്ടയം: മുഖ്യമന്ത്രിയാകാൻ എൽ.ഡി.എഫ് ക്ഷണിച്ചിരുന്നുവെന്ന കേരള കോൺഗ്രസ് മുഖപത്രത്തിെൻറ വെളിപ്പെടുത്തൽ തള്ളാതെ കെ.എം. മാണി. മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്നും ഒരിക്കലും യു.ഡി.എഫിനെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. പല പ്രലോഭനങ്ങൾ ഉണ്ടായിരുന്നു, അവക്ക് വഴിപ്പെട്ടിട്ടില്ല. പദവിയുടെ പിറകെ പോകുന്ന ആളല്ല താൻ. ‘പ്രതിച്ഛായ’യിൽ വരുന്ന കാര്യങ്ങളെല്ലാം തെൻറ അറിവോടെയല്ല, പ്രത്യേക നിർദേശങ്ങളൊന്നും നൽകാറുമില്ല.
അവർ അവരുടേതായ അന്വേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിക്കാണും. മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ല. അതിനായി ഒന്നും ചെയ്തിട്ടില്ല. യു.ഡി.എഫ് സർക്കാറിനെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് എടുത്തിട്ടുള്ളത്.ജി. സുധാകരൻ പറഞ്ഞ കാര്യങ്ങൾ അവിശ്വസിക്കേണ്ട കാര്യമില്ല. എൽ.ഡി.എഫുമായുള്ള ചർച്ചകൾക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പി.സി. ജോർജിനു മറുപടിയായി മാണി അറിയിച്ചു. ചിലപ്പോൾ ജോർജ് സ്വന്തം നിലയിൽ ചർച്ച നടത്തിക്കാണും. അത് ജോർജിെൻറ സ്വാതന്ത്ര്യമാണെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.