തിരുവനന്തപുരം: ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തെൻറ ഉപദേഷ്ടാക്കൾക്ക് എല്ലാം കൂടി നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിക്കവാറും സംസ്ഥാനങ്ങൾക്ക് ഹെലികോപ്ടറുകളോ വിമാനങ്ങളോ ഉെണ്ടന്നും ഹെലികോപ്ടർ വിവാദത്തിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ ‘നാം മുന്നോട്ടിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്രയോ വാഹനങ്ങൾ കാലഹരണപ്പെട്ടിട്ടും അപൂർവമായാണ് പുതിയവ സർക്കാർ വാങ്ങുന്നത്. ബാലിശമായ ആരോപണമായതുകൊണ്ടാണ് ഇതുവരെ ഇതിനോട് പ്രതികരിക്കാതിരുന്നത്. സുരക്ഷാ കാര്യങ്ങൾക്കും ദുരന്ത പ്രതികരണത്തിനും ഹെലികോപ്ടർ ആവശ്യമാണ്. എയർഫോഴ്സ് വിമാനങ്ങൾ ഉള്ളപ്പോൾതന്നെ സുരക്ഷക്ക് കേന്ദ്രവും വിമാനങ്ങൾ വാങ്ങിയിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസ്, ബി.ജെ.പിക്കാർ ജനങ്ങൾക്കുമുന്നിൽ പരിഹാസ്യരാകും. നാട് ഗുരുനാഥന് നൽകുന്ന ആദരവിന് ചേർന്ന പ്രവൃത്തി ആയിരുന്നില്ല ശമ്പളം മാറ്റിെവക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകരുടെ നടപടി.
ഏറ്റവും ഉചിത മറുപടി കൊടുത്തത് കത്തിക്കാൻ നേതൃത്വം നൽകിയ അധ്യാപകെൻറ സ്കൂളിലെ കുട്ടികൾ തന്നെയാണ്. പക്ഷേ കത്തിച്ചവർക്ക് മാനസാന്തരമൊന്നും വരില്ല. ഹൈകോടതിയിലോ സുപ്രീംകോടതിയിലോ കേസ് വരുമ്പോൾ പ്രധാന അഭിഭാഷകരെ നിയോഗിക്കുന്നത് യു.ഡി.എഫും ഒരുപാട് ഘട്ടങ്ങളിൽ സ്വീകരിച്ചിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ജനത്തെ വിഡ്ഢികളാക്കുന്നു –മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി ചെലവ് വരുന്ന ഹെലികോപ്ടര്‍ വാങ്ങിയത് സുരക്ഷക്കും ദുരന്തനിവാരണത്തിനും വേണ്ടിയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ദുരന്തനിവാരണ ആവശ്യത്തിന് നേവിയില്‍നിന്നും സ്വകാര്യമേഖലയില്നിന്നുമുള്ള ഹെലികോപ്ടറുകളാണ് കേരളം ഇന്നുവരെ ഉപയോഗിച്ചത്.
അത് എപ്പോഴും ലഭ്യമാണു താനും. എന്നോ വരാന്‍ പോകുന്ന ഒരു ദുരന്തത്തിന് ഇപ്പോള്‍തന്നെ ഹെലികോപ്ടര്‍ വാങ്ങി മൂടിക്കെട്ടിെവച്ച വകയില്‍ പ്രതിദിനം ആറര ലക്ഷം രൂപയാണ് ചെലവാകുന്നത്. മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട നിരവധി പേര് പതിനായിരം രൂപ സഹായത്തിന് കാത്തിരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.