തിരുവനന്തപുരം: ഇനിയും കായൽ നികത്തുമെന്ന് വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടിെയ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചു. മന്ത്രിസഭ യോഗത്തിനുശേഷം ഒാഫിസിൽ െവച്ചാണ് മന്ത്രിയോട് ജനജാഗ്രത യാത്രയിൽ നടന്ന വെല്ലുവിളിയിൽ നീരസം പ്രകടിപ്പിച്ചത്. ‘നിങ്ങൾ വെല്ലുവിളിക്കുകയാണോ, വെല്ലുവിളിച്ചു നടന്നോ’ എന്ന് മുഖ്യമന്ത്രി മന്ത്രി തോമസ് ചാണ്ടിയോട് പറഞ്ഞു.
ഇത്തരം നിലപാട് അംഗീകരിക്കാനാവില്ലെന്ന സൂചനയും മുഖ്യമന്ത്രി നൽകി. മന്ത്രിസഭ യോഗം കഴിഞ്ഞ ഉടൻ വിവിധ ആവശ്യങ്ങൾക്കായി മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ, എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.
അതേസമയം തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് മന്ത്രിസഭ യോഗം ചർച്ച ചെയ്തില്ല. റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമോപദേശം തേടിയിരുന്നു. റിപ്പോർേട്ടാ നിയമോപദേശമോ ബുധനാഴ്ച മന്ത്രിസഭയുടെ പരിഗണനക്ക് വന്നില്ല. മന്ത്രിമാരൊന്നും ഇൗ വിഷയം ഉന്നയിച്ചതുമില്ല. മുഖ്യമന്ത്രി പരാമർശിക്കാത്തതുകൊണ്ട് സി.പി.െഎ മന്ത്രിമാരും മൗനം പാലിച്ചു. രാവിലെ മന്ത്രിസഭ യോഗത്തിന് പോകും മുമ്പ് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ മന്ത്രിസഭ യോഗത്തിനുശേഷം പ്രതികരിക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിസഭ യോഗത്തിനുശേഷം അദ്ദേഹം പ്രതികരണത്തിന് തയാറായില്ല.
മന്ത്രി നടത്തിയ വെല്ലുവിളിയിൽ ഇടതുമുന്നണി കക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. തോമസ് ചാണ്ടിയെ പരസ്യമായും രഹസ്യമായും ന്യായീകരിച്ചിരുന്ന സി.പി.എമ്മും ഇക്കാര്യം ഉൾക്കൊണ്ടിട്ടില്ല. വീണ്ടും നികത്തുമെന്ന പ്രസ്താവന ശരിയായില്ലെന്നാണ് സി.പി.എമ്മിെൻറ അഭിപ്രായം. വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച സെക്രേട്ടറിയറ്റ് യോഗം ചേരുന്നുണ്ട്. സി.പി.െഎ ഇക്കാര്യത്തിൽ കടുത്ത അസംതൃപ്തിയിലാണ്. ജനജാഗ്രത യാത്രയുടെ സാഹചര്യത്തിലാണ് അവർ സംയമനം പാലിക്കുന്നത്. യാത്ര പൂർത്തിയായശേഷം ഇക്കാര്യത്തിൽ നിലപാട് ശക്തമാക്കാനാണ് സി.പി.െഎ ലക്ഷ്യമിടുന്നത്.
യാത്രയിൽ പെങ്കടുത്ത് സംസാരിക്കവെ ജാഥാ ക്യാപ്റ്റനെ സാക്ഷി നിർത്തി മന്ത്രി തോമസ് ചാണ്ടിയുടെ പ്രഖ്യാപനം മുന്നണിക്കുതന്നെ ക്ഷീണമായിട്ടുണ്ട്. ജാഥ ക്യാപ്റ്റനും സി.പി.െഎ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ വേദിയിൽതന്നെ മന്ത്രിയുടെ വെല്ലുവിളിയെ തള്ളിപ്പറയുകയും ചെയ്തു. നിയമം എല്ലാവർക്കും ബാധകമാെണന്നും നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും കാനം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.