കോഴിക്കോട്: റിമാൻഡിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്മയിൽ കോൺഗ്രസ് നേതാവ് പെങ്കടുത്തത് വിവാദത്തിൽ. കെ.പി.സി.സി നിർവാഹകസമിതി അംഗവും കോൺഗ്രസിെൻറ വിവിധ പോഷകസംഘടനകളുടെ ഭാരവാഹിയും നഗരസഭ കൗൺസിലറുമായ അഡ്വ. പി.എം. നിയാസാണ് നാഷനൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് (എൻ.എച്ച്.ആർ.എം) ‘ജസ്റ്റിസ് ഫോർ കെ.എസ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുത്തത്. ഒരു രാഷ്ട്രീയക്കാരനെ വൈരബുദ്ധിയിലൂടെ ഇല്ലാതാക്കാമെന്ന് കരുതുന്നത് വെറുതെയാണെന്നും സുരേന്ദ്രന് പീഡനമനുഭവിക്കേണ്ടിവന്നാൽ അതിനെതിരെ പ്രതികരിക്കുന്ന ജനാധിപത്യ പ്രസ്ഥാനത്തോടൊപ്പം താനുണ്ടാകുമെന്നും അേദ്ദഹം പ്രസംഗത്തിൽ പറഞ്ഞു.
സി.പി.എം സെൽ പ്രവർത്തിക്കുന്ന ജയിലിൽ കൊണ്ടുപോയി സുരേന്ദ്രനെ തീർത്തുകളയാമെന്നുവിചാരിച്ചാൽ അംഗീകരിക്കാനാവില്ല. നേരേത്ത ഒരു അഭിസാരികയെ അറസ്റ്റുചെയ്തപ്പോൾ അവർക്കെതിരെ വിവിധ സ്റ്റേഷനുകളിലുണ്ടായിരുന്ന കേസുകൾക്കുപോലും പ്രൊഡക്ഷൻ വാറൻറുണ്ടായില്ല. ഒരു രാഷ്ട്രീയ നേതാവിനോടും ചെയ്യാത്ത നെറികേടാണ് സുരേന്ദ്രനെതിരെ ഉണ്ടായത്. നിരപരാധിയെ ഒന്നല്ല ഒരായിരം കേസുകൾ ചുമത്തിയാലും കാലാകാലം കാരാഗൃഹത്തിലടക്കാനാവില്ലെന്നും നിയാസ് കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ പല നേതാക്കൾക്കെതിരെയും ബി.ജെ.പിബന്ധ ആരോപണം ശക്തമാവുന്നതിനിടെയാണ് നിയാസ് സുരേന്ദ്രനുവേണ്ടി രംഗത്തെത്തിയത്. നിയാസിെൻറ നടപടിക്കെതിരെ കോൺഗ്രസിൽ വിമർശനമുയർന്നു. ബി.ജെ.പി, യുവമോർച്ച, ആർ.എസ്.എസ് നേതാക്കൾ സ്ഥലത്തെത്തിയെങ്കിലും വേദിയിലേക്ക് വരുകയോ സംസാരിക്കുകയോ ചെയ്യാത്തതും ശ്രദ്ധിക്കപ്പെട്ടു. പുരോഗമനപരമായ ഭരണഘടനയുണ്ടായിട്ടും മനുഷ്യാവകാശങ്ങൾക്കുവേണ്ടി സമരംെചയ്യേണ്ട അവസ്ഥയാണ് ഇന്നുമുള്ളതെന്ന് പരിപാടി ഉദ്ഘാടനംചെയ്ത ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ പറഞ്ഞു. കെ. സുരേന്ദ്രൻ വീണ്ടുംവീണ്ടും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഒരു പ്രതീകമാെണന്ന് നാം ഒാർക്കണം.
ഇൗ സമരത്തിൽനിന്ന് പിന്മാറില്ലെന്നു മാത്രമല്ല സമരം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. സുരേന്ദ്രനെതിരായ മനുഷ്യാവശ ലംഘനത്തെക്കുറിച്ച് ഞാനുൾക്കൊള്ളുന്ന ഗാന്ധിയൻ പ്രസ്ഥാനത്തിന് എന്തുപറയാനുണ്ട് എന്നറിയാൻ ആഗ്രഹമുണ്ടെന്ന് തുടർന്ന് സംസാരിച്ച ഗാന്ധിയൻ തായാട്ട് ബാലൻ പറഞ്ഞു. കഠിനമായ വ്രതാനുഷ്ഠാനത്തെ വെല്ലുവിളിക്കുന്ന ഭ്രാന്തൻ നടപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹംപറഞ്ഞു. എസ്.എൻ.ഡി.പി കോഴിക്കോട് നോർത്ത് യൂനിയൻ സെക്രട്ടറിയും എൻ.എച്ച്.ആർ.എം ചെയർമാനുമായ സി. സുധീഷ് അധ്യക്ഷത വഹിച്ചു.
പെങ്കടുത്തത് അഭിഭാഷകൻ എന്ന നിലയിൽ -പി.എം. നിയാസ്
കോഴിക്കോട്: കെ. സുരേന്ദ്രന് നീതി തേടി നാഷനൽ ഹ്യൂമൻറൈറ്റ്സ് മൂവ്മെൻറ് സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ ബി.ജെ.പി നേതാക്കളില്ലായിരുന്നെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് നേതാവും കോർപറേഷൻ കൗൺസിലറുമായ പി.എം. നിയാസ്. ബി.ജെ.പി ജനറൽ സെക്രട്ടറി െക. സുരേന്ദ്രനെതിരായ കേസുകളുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിലാണ് നിയാസ് പെങ്കടുത്തത്. അഭിഭാഷകൻ എന്ന നിലയിലും മുൻ ബാർ കൗൺസിൽ അംഗം എന്ന നിലയിലുമാണ് പരിപാടിയിൽ പെങ്കടുത്തത്. പ്രഫ. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗാന്ധിയൻ തായാട്ട് ബാലൻ പെങ്കടുത്തിരുന്നതായും നിയാസ് പറഞ്ഞു. വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നിയാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.