കോഴിക്കോട്: രാജ്യത്ത് കോവിഡ് വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 10.76 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 90 ശതമാനവും രോഗം ബാധിക്കാത്തവരായതിനാൽ കരുതലോടെ മുേന്നാട്ടുപോയില്ലെങ്കിൽ വ്യാപനസാധ്യത ഏറെയാണ്.
ഇതിനകം 26 ലക്ഷം പേർ സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് ആരംഭിക്കും. 1.15 കോടി പേർക്ക് കുത്തിവെപ്പ് നൽകുന്നതോടെ രോഗവ്യാപനത്തിന് ആശ്വാസമുണ്ടാകുമെന്നും പിണറായി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.