തിരുവനന്തപുരം: വിവാദങ്ങളിൽ രാഷ്ട്രീയ തിരിച്ചടി നേരിട്ട ഭരണപക്ഷത്തിന് വീണുകിട്ടിയ അജണ്ടയാണ് കിഫ്ബി വിവാദം. ഹിന്ദുത്വ വിവാദത്തിലും ബി.ജെ.പി സഖ്യമെന്ന യു.ഡി.എഫ് ആരോപണത്തിലുംനിന്ന് പുറത്തുവന്ന് വികസന അജണ്ട ചർച്ചയാക്കാനുള്ള വാതിൽ കൂടിയാണ് സി.പി.എം തുറക്കുന്നത്.
50,000 കോടിയുടെ അടക്കം വികസന പ്രവർത്തനം, അതു തുരങ്കംവെക്കാനുള്ള കേന്ദ്ര ഏജൻസി ഇടപെടൽ, കേന്ദ്ര അവഗണന എന്നിവ ഉയർത്തി ബി.ജെ.പിക്കൊപ്പം കോൺഗ്രസിനെയും കടന്നാക്രമിക്കുകയാണ് സി.പി.എം ലക്ഷ്യം.
സ്വർണക്കടത്ത്, ലൈഫ് പദ്ധതിയിലെ ഇ.ഡി അന്വേഷണം ഭരണത്തെ അട്ടിമറിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ആക്ഷേപിച്ച സി.പി.എമ്മിന് സംസ്ഥാന വികസനം സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് സമർഥിക്കാനുള്ള രാഷ്ട്രീയവേദിയാണ് ലഭിച്ചത്.
അടിസ്ഥാനസൗകര്യ വികസനരംഗത്തും 140 മണ്ഡലങ്ങളിലെയും വികസനക്കുതിപ്പിനു പിന്നിലെ ചാലകശക്തി കിഫ്ബിയാണെന്നിരിക്കെ കേന്ദ്ര ഇടപെടൽ സംസ്ഥാന വികസനം അട്ടിമറിക്കാനാണെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര അവഗണനയും വികസന പ്രവർത്തനത്തിന് ധനസമാഹരണം നടത്താനുള്ള ശ്രമത്തെയും കേന്ദ്ര സർക്കാർ അട്ടിമറിക്കുെന്നന്ന ആക്ഷേപം വർഷങ്ങളായി എൽ.ഡി.എഫ് ഉയർത്തുകയാണ്. ഒാഖി, പ്രളയദുരന്ത കാലത്ത് വിദേശസഹായം തേടുന്നത് തടഞ്ഞ കേന്ദ്രം കേരളത്തിന് അനുവദിച്ച അരിക്ക് പോലും പൈസ ഇൗടാക്കിയെന്ന് മുഖ്യമന്ത്രി അടക്കം ആക്ഷേപിച്ചിരുന്നു. അതു പ്രചാരണത്തിെൻറ മുഖ്യഅജണ്ടയിലേക്ക് കൂട്ടിച്ചേർക്കാൻ പുതിയ വിവാദം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.