സി.പി.എമ്മും ബി.ജെ.പിയും അക്രമത്തിൽ നിന്ന് പിന്മാറണം  –യു.ഡി.എഫ് 

തിരുവനന്തപുരം: പരസ്പരം ഒാഫിസുകൾ ആക്രമിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന നടപടിയിൽനിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരുകൂട്ടരും നടത്തുന്ന അക്രമവും സ്ഥിരം ഹർത്താൽ പ്രഖ്യാപനവും ജനജീവിതത്തെ ബാധിക്കുന്നു. അക്രമം നടക്കുേമ്പാൾ പൊലീസ് നോക്കിനിൽക്കുകയാണ്. 

ജി.എസ്.ടി നിയമം നിലവിൽ വരുേമ്പാൾ ഇതര സംസ്ഥാന ലോട്ടറികൾ കേരളത്തിലേക്ക് കടന്നുവരാനുള്ള സാധ്യത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കശാപ്പ് നിരോധിച്ച കേന്ദ്ര വിജ്ഞാപനം ഫാഷിസം സമീപിച്ചിരിക്കുന്നതിന് ഉദാഹരണമാണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. കേന്ദ്ര വിജ്ഞാപനം പിൻവലിക്കണമെന്നും മുന്നണിയോഗം ആവശ്യപ്പെട്ടു. െതാഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഏഴു മാസത്തെ കുടിശ്ശിക ആനൂകൂല്യം എത്രയും വേഗം നൽകണം. 

കർഷക പെൻഷനും കെ.എസ്.ആർ.ടി.സി പെൻഷനും മുടങ്ങിയിട്ടും പരിഹാര നടപടി ഉണ്ടാകുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.

Tags:    
News Summary - cpm bjp udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.