പത്തനംതിട്ട: തെരെഞ്ഞടുപ്പ് പ്രചാരണം കത്തിക്കയറണമെങ്കിൽ ഒഴുക്കേണ്ടത് കോടിക ൾ. ഒരു സ്ഥാനാർഥിക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു കോടിയെങ്കിലും ചെലവ് വരുമെന്ന് പാ ർട്ടി നേതൃത്വങ്ങൾ തന്നെ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത് പരമാവധി 70 ലക്ഷം രൂപയാണ്. പോസ്റ്ററുകൾക്കും നോട്ടീസുകൾക്കും മാത്രം 80 ലക്ഷത്തിലേറ െ വേണ്ടിവരുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. വോെട്ടടുപ്പ് ദിവസം ഒരു ബൂത്തിൽ കുറഞ്ഞത ് 10,000 രൂപ പ്രവർത്തകരുടെ ചെലവിനായി എത്തിക്കേണ്ടതുണ്ട്. ശരാശരി ഒരു പാർലമെൻറ് മണ്ഡ ലത്തിൽ 1000 ബൂത്തുകളാണ് ഉണ്ടാകുക. വോെട്ടടുപ്പ് ദിവസത്തേക്ക് തന്നെ ഒരു കോടിയിലേറെ രൂപയാണ് ചെലവ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുമായി കുറഞ്ഞത് 100കോടി വീതമാണ് ഒാരോ മുന്നണികളും കണ്ടെത്തേണ്ടത്.
ഇത്രത്തോളം പണത്തിനായി പാർട്ടികൾക്ക് വൻകിടക്കാരെ ആശ്രയിക്കാതെ നിവൃത്തിയില്ല. പാർട്ടി നേതൃത്വങ്ങളും കോർപറേറ്റുകളുമായുള്ള ചങ്ങാത്തത്തിെൻറ ചവിട്ടുപടിയാകുന്നത് തെരെഞ്ഞടുപ്പിന് വേണ്ടിവരുന്ന ഇൗ ഭീമമായ തുകയാണെന്ന് പേരു വെളിപ്പെടുത്താതെ നേതാക്കൾ സമ്മതിക്കുന്നു.
ഇടതു പാർട്ടികൾ നേരത്തേ തന്നെ തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചിരുന്നു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ ജനമഹായാത്രയുടെ പ്രധാന ഉദ്ദേശ്യം ഫണ്ട് പിരിവായിരുന്നു. ഒരു ബൂത്ത് കമ്മിറ്റി 12,000 രൂപെവച്ചാണ് നൽകേണ്ടിയിരുന്നത്.
അതേസമയം, ബി.ജെ.പി ഫണ്ട് സമാഹരണം തുടങ്ങിയിട്ടില്ല. പോസ്റ്ററുകളുടെയും നോട്ടീസുകളുടെയും െചലവ്, സ്ഥാനാർഥികളുടെ പര്യടന പരിപാടികളുടെ ചെലവ്, തെരെഞ്ഞടുപ്പ് ദിവസം ബൂത്തുകളുടെ ചെലവിനായി പണമെത്തിക്കൽ എന്നിവ പാർലമെൻറ് മണ്ഡലം കമ്മിറ്റികളുടെ ചുമതലയാണ്. മറ്റു ചെലവുകൾ അതതിടത്തെ മണ്ഡലം, ലോക്കൽ, ബൂത്തുതല കമ്മിറ്റികൾ സ്വന്തം നിലയിൽ സ്വരൂപിക്കും. ബൂത്തുതല സ്ക്വാഡ് വർക്കുകൾ എല്ലാവരും തുടങ്ങിയിട്ടുണ്ട്.
ഇവർക്ക് ഭക്ഷണം, കുടിവെള്ളം എന്നിവക്കുമാത്രം പ്രതിദിനം 2000 രൂപ ചെലവാകുമേത്ര. ഇതിനായി 40,000 രൂപയോളമാണ് ബൂത്ത് കമ്മിറ്റികൾ കണ്ടെത്തേണ്ടത്. ഇൗ ഇനത്തിൽ തന്നെ നാലു കോടിയോളമാണ് ചെലവ്. ബൂത്ത് കെട്ടൽ, ചുവരെഴുത്ത്, ബോർഡുകൾ സ്ഥാപിക്കൽ, വാഹന അനൗൺസ്മെൻറ്, ബൂത്ത്, ലോക്കൽ, മണ്ഡലം കൺവെൻഷനുകൾ, സ്ഥാനാർഥിയുടെ സ്വീകരണം എന്നിവയെല്ലാം കൂടി കണക്കാക്കിയാൽ ഒരു മണ്ഡലത്തിൽ 10 കോടിയിലേറെ വരുമേത്ര ചെലവ്. വോെട്ടടുപ്പ് ദിവസം തങ്ങളുടെ വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനാണ് ഏറ്റവും ചെലവ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.