പ്രതിക്ക് പന്മന ആശ്രമവുമായി ബന്ധമില്ല -ആശ്രമം സെക്രട്ടറി

 

കൊല്ലം: തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹരിക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന് ആശ്രമം സെക്രട്ടറി എ.ആർ. ഗിരീഷ്കുമാർ അറിയിച്ചു. ചാനലുകളിൽ പന്മന ആശ്രമത്തിനെ അപകീർത്തിപ്പെടുത്തുംവിധം സത്യവിരുദ്ധമായ വാർത്തകൾ പ്രചരിച്ചു. 15 വർഷംമുമ്പ് ആശ്രമത്തിൽ വേദപഠനത്തിനെത്തിയ ഹരി ഒന്നരവർഷത്തിനുശേഷം പഠനം പൂർത്തിയാക്കാതെ ആശ്രമം വിട്ടു. ഇയാൾക്ക് തീർഥപാദ പരമ്പരയിൽനിന്ന് സന്യാസദീക്ഷ നൽകിയിട്ടില്ല. മറ്റ് പഠിതാക്കൾക്കൊപ്പം ഇയാളും ആശ്രമത്തിെൻറ പേരിൽ ഇലക്ഷൻ ഐ.ഡി കാർഡ് അന്ന് എടുത്തിരുന്നു. തുടർന്ന് ഹരിക്ക് ആശ്രമവുമായി ഒരുബന്ധവുമില്ലായിരുന്നു. വസ്തുത ഇതായിരിക്കെ ചാനലുകളടക്കം ആശ്രമത്തിലെ അന്തേവാസിയെന്ന തരത്തിൽ വാർത്ത നൽകിയതിൽ ആശ്രമ ഭരണസമിതി പ്രതിഷേധിച്ചു. 

Tags:    
News Summary - cuts off genitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.