ചെങ്ങന്നൂർ: പശുവിനെ നൽകാൻ യു.പിയിലെ ആശ്രമത്തിലേക്കുപോയ ചെങ്ങന്നൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമനാ ണ് (55) സ്വാമിയോടൊപ്പം പശുവുമായി ഡൽഹിയിൽ പോയി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. ക്ഷീ ര കർഷകനായിരുന്ന ഇദ്ദേഹം കറവപ്പശുക്കളുടെ കച്ചവടം നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.
പെരിങ്ങാലയിലുള്ള ആശ്രമത്തിലെ സ്വാമിയുടെ ഡൽഹി മധുരവൃന്ദാവൻ ആശ്രമത്തിലേക്ക് വെച്ചൂർ പശുവിനെ വാങ്ങാനാണ് സ്വാമി വിക്രമനെയും കൂട്ടി ജൂൺ 16ന് നാട്ടിൽനിന്ന് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വ്യാഴാഴ്ച മകൾ വിദ്യ വിളിച്ചപ്പോൾ തങ്ങൾ ഡൽഹി-മധുരയിലുള്ള ആശ്രമത്തോട് അടുക്കാറായി എന്ന് ഇദ്ദേഹം മകളോട് പറഞ്ഞിരുന്നു. പിറ്റേന്ന് മകളെ ഫോണിൽ വിളിച്ച് തന്നെ ഇവിടെ മുറിയിൽ പൂട്ടി ഇട്ടിരിക്കുകയാണെന്നും കുടിക്കാൻ വെള്ളമോ കഴിക്കാൻ ആഹാരമോ തരുന്നില്ലെന്നും പറഞ്ഞു.
പിന്നീട് വിക്രമൻ നിരന്തരം വീട്ടുകാരെ ഫോണിൽ വിളിച്ച് പീഡന വിവരങ്ങൾ അറിയിച്ചതനുസരിച്ച് മകൻ അരുൺ ഞായറാഴ്ച ഡൽഹിയിലെത്തി. ആശ്രമ അന്തേവാസികളുമായി ഫോണിൽ സംസാരിച്ചെങ്കിലും ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയാറാകാതെ വിമാനത്താവളത്തിനടുത്ത് അരുണിനെ താമസിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അരുണിനെ ഫോണിൽ വിളിച്ചാണ് പിതാവ് മരിച്ചതായി അറിയിച്ചത്.രാത്രിയിൽ വിജനമായ സ്ഥലത്ത് അരുണിനെ കൂട്ടിക്കൊണ്ടുപോയി ട്രക്കിൽ കൊണ്ടുവന്ന മൃതദേഹത്തിെൻറ മുഖം മാത്രം കാണിച്ചു. തിങ്കളാഴ്ച വെളുപ്പിനെ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു. മക്കളുടെ പരാതിയിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.