ആനുകൂല്യം ലഭിച്ചില്ല; ബാങ്ക് ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

അന്തിക്കാട്: കേരള ബാങ്ക് അരിമ്പൂർ ശാഖയിൽ ആക്രമണം നടത്തിയ രണ്ടുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ പനമുക്ക് സ്വദേശി വടുംകുറ്റിൽ സുനിൽ (44), തൃശൂർ കണിമംഗലം സ്വദേശി കിഴക്കോട്ടിൽ രാജേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് വായ്പയുടെ കാര്യം സംസാരിക്കാനെന്ന പേരിൽ ബാങ്കിൽ എത്തിയ സുനിൽ തെൻറ ഭാര്യ മാതാവിെൻറ പേരിൽ എടുത്ത വായ്പയിൽ സർക്കാർ ആനുകൂല്യം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, രണ്ടുമാസം മാത്രം കുടിശ്ശികയുള്ളതിനാൽ ചെറിയ തുകക്ക് മാത്രമെ ആനുകൂല്യത്തിന് അർഹതയുള്ളുവെന്നറിയിച്ച മാനേജറെ സുനിലും കൂടെയുണ്ടായിരുന്ന രാജേഷും ചേർന്ന് മർദിക്കുകയായിരുന്നു. സംഘം ബാങ്കിെൻറ ചില്ലുകൾ തകർത്തു. ഇതിനിടെ ചില്ല് ശരീരത്തിൽ തുളച്ചുകയറി ബാങ്ക് മാനേജർ കൂർക്കഞ്ചേരി സ്വദേശി ജിതേന്ദ്രന് (49) പരിക്കേറ്റു. ഇയാൾ ജില്ല സഹകരണ ബാങ്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.  

Tags:    
News Summary - Did not receive the benefit; Bank attacked, two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.