തിരുവനന്തപുരം: ഗർഭിണികളായ ജീവനക്കാർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി വരുന്നു. കോവിഡ് വ്യാപനമുള്ളതിനാൽ ഗർഭിണികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരിക്കെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സർക്കാർ ഒാഫിസുകളിൽനിന്ന് ജീവനക്കാരുടെ വിവരങ്ങൾ നൽകുന്നതിന് നിർദേശം നൽകിയിരുന്നു. ഇതിൽ ഏഴുമാസം വരെ ഗർഭിണികളായവരുടെയും പേര് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ഏഴുമാസത്തിൽ കൂടുതലായവരെ ഒഴിവാക്കും. കാൻസർ, വൃക്ക അടക്കം ഗുരുതര രോഗമുള്ളവർ, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ, മറ്റ് പകർച്ചവ്യാധികൾ ഉള്ളവർ, മുലയൂട്ടുന്ന അമ്മമാർ (കുട്ടിക്ക് ഒരു വയസ്സ് വരെ) അടക്കമുള്ളവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഗർഭിണികളെ ഡ്യൂട്ടിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വോെട്ടടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളിലെ കൂട്ടത്തിരക്ക് ഒഴിവാക്കണമെന്ന നിർദേശവും അവർ മുന്നോട്ടുെവക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബാലറ്റ് യന്ത്രങ്ങളും മറ്റ് സാമഗ്രികളും ബൂത്തുകളിൽ നേരിട്ട് എത്തിക്കുകയും അവിടെ നിന്ന് വോെട്ടടുപ്പിനു ശേഷം ശേഖരിക്കുകയും ചെയ്യുന്ന സംവിധാനം തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയിരുന്നു. തിരക്കൊഴിവാക്കാൻ സമാന നടപടികൾ ഇക്കുറി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം. 300 വരെ ബൂത്തുകൾക്കാണ് ഒരു കലക്ഷൻ സെൻറർ. 1500 ഒാളം ജീവനക്കാർ അവിടെ വരേണ്ട സ്ഥിതിവരും. ഇത് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായില്ലെന്ന് അവർ പരാതിപ്പെടുന്നു.
കോവിഡ് രോഗികൾക്ക് അവസാന ഒരു മണിക്കൂറിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിലും ജീവനക്കാർക്ക് ആശങ്കയുണ്ട്. പി.പി.ഇ കിറ്റ് ഇട്ടാണെങ്കിലും വോട്ടുയന്ത്രം ഉപയോഗം, രേഖകളുടെ പരിശോധന, കൈയിൽ മഷി പുരട്ടൽ അടക്കം വേണം. ഇൗ സാഹചര്യം ഒഴിവാക്കി കോവിഡ് രോഗികൾക്ക് തപാൽ വോട്ട് തന്നെ ഏർെപ്പടുത്തണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.