ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കേളകം: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഫാം ബ്ലോക്ക് നാലിൽ കൈതകൃഷിത്തോട്ടത്തിലെ സൂപ്പർവൈസറായ വാളത്തോട് സ്വദേശി വാക്കത്തുരുത്തേൽ റെജി (അബ്രഹാം ^42) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 9.15 ഒാടെയാണ് സംഭവം. കൃഷിയിടത്തിൽ കടന്ന കാട്ടാനക്കൂട്ടമാണ് റെജിയെ ചവിട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് തൊഴിലാളികൾ സാഹസികമായി രക്ഷപ്പെട്ടു. അക്രമാസക്തരായ കാട്ടാനകൾ സംഭവസ്ഥലത്ത് നിലയുറപ്പിച്ചതിനാൽ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷമാണ് നീക്കംചെയ്യാനായത്.

കൃഷിയിടത്തിൽ ജോലിക്കിടെയാണ് നാലംഗ സംഘത്തിൽപെട്ട റെജിയെ കാട്ടാന ചവിട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന ഫാം സെക്യൂരിറ്റ ി ജീവനക്കാരുൾപ്പെടെ സാഹസികമായി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാൾ മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. റെജിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചനിലയിൽ കെണ്ടത്തിയത്. സംഭവമറിഞ്ഞ് ആറളം പൊലീസും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട റെജിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത് വൈകി. ആഴ്ചകൾക്ക് മുമ്പ് ഫാമിലെ പത്താം ബ്ലോക്കിലും കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. ഷാൻറിയാണ് റെജിയുടെ ഭാര്യ. മക്കൾ: അതുൽ, അജയ്.  രണ്ട് വർഷത്തിനിടെ നാല് പേരാണ് ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

 

Tags:    
News Summary - elephant attack in aralam farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.