തളിപ്പറമ്പ്: പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വിസമ്മതിച്ച ഗൃഹനാഥനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വൈദികന് റിമാൻഡിൽ. സെമിനാരിയില്‍വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പരാതി നല്കിയ വിരോധത്തിന് പരാതിക്കാരെൻറ കുടുംബത്തെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലാണ് ചന്ദനക്കാംപാറയിലെ ഫാ. ജയിംസ് വര്‍ഗീസ് തെക്കെമുറിയിലിനെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. കൃഷ്ണകുമാറും സംഘവും അറസ്റ്റ്ചെയ്തത്.
2017 മേയ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. ചാപ്പക്കടവ് സ്വദേശിയുടെ സ്കൂട്ടറില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് തെറ്റായ വിവരം നല്കി എക്സൈസ് സംഘത്തെക്കൊണ്ട് റെയിഡ് നടത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മൂന്നാം പ്രതിയായ വൈദികനെ അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.