തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയത് വെബ്കാസ്റ്റിങ്ങ ിെൻറ വിജയമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടികാറാം മീണ. എവിടെനിന്ന് പരാതിയുണ്ടായാലും കർശനമായി പരിശ ോധന നടക്കും. ഒരു അലംഭാവവും ഇക്കാര്യത്തിൽ ഉണ്ടാവില്ല.
കണ്ണൂർ ജില്ലയുടെ തെരഞ്ഞെടുപ്പുചരിത്രം പരിശോധിച് ച ശേഷമാണ് നൂറുശതമാനവും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയത്. ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ സ്വാഗതം ചെയ്യുന്നു. അതുകൊണ്ടാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്താനായത്. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിനുശേഷം ഈ ദൃശ്യങ്ങൾ പരിശോധിക്കുന്ന പതിവില്ല. തെരഞ്ഞെടുപ്പിെൻറ സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണ് കള്ളവോട്ട്. അതുകൊണ്ടുതന്നെ വെബ്കാസ്റ്റിങ്ങിെൻറ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങൾ മുഴുവനായി പരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
ഒാപൺവോട്ട് ഇല്ല, കംപാനിയൻ േവാട്ട് മാത്രം
ഓപൺവോട്ട് എന്ന പദപ്രയോഗം തെരഞ്ഞെടുപ്പുചട്ടങ്ങളിൽ എവിടെയും ഇല്ല. സഹായി വോട്ടാണ് (കംപാനിയൻ വോട്ട്) ഓപൺ വോട്ട് എന്ന് ഉദ്ദേശിക്കുന്നത്. ആ പ്രയോഗം തെറ്റാണ്. നാടൻ ഭാഷാപ്രയോഗമാണ് ‘ഒാപൺവോട്ട് ’ എന്നാണ് കണ്ണൂർ ജില്ല കലക്‌ടറുടെ റിപ്പോർട്ടിൽ പറയുന്നത്. പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ സാധ്യമല്ല. പൂർണമായും കമ്പ്യൂട്ടർനിയന്ത്രണത്തിലാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്.
തെരഞ്ഞെടുപ്പിെൻറ തലേദിവസം പോളിങ് സാമഗ്രികൾ സ്വീകരിക്കുന്നസമയത്ത് പാസ്‌വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടർ സംവിധാനം തുറക്കുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ എവിടെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നതെന്ന കാര്യം അറിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുഫലം വന്ന് 45 ദിവസം പൂർത്തിയാകുന്നതുവരെ തെരഞ്ഞെടുപ്പുസംബന്ധിച്ച പരാതികൾ ഫയൽ ചെയ്യാമെന്നും ടികാറാം മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.