തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നടപടികളിൽ വീട്ടുവീഴ്ചയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ . കള്ളവോട്ട് താൻ ഒറ്റക്ക് കണ്ടെത്തിയതല്ലെന്നും വസ്തുത പരിശോധിച്ചാണ് തീരുമാനമെടു ത്തതെന്നും മീണ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. കണ്ണൂർ കലക്ടറുടെ റിപ്പോർട്ട് പരിശോധിച്ചാണ് നടപടിക്ക് ശിപാർശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. തനിക്കെതിരായ രാഷ്ട്രീയ പരാമർശം വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗത്തിനെതിരെ നടപടി ശിപാർശ ചെയ്യാൻ മാത്രമേ തനിക്കാകൂ. പഞ്ചായത്തംഗം ചെയ്തത് ഗുരുതരകുറ്റകൃത്യമാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ്. കള്ളവോട്ട് സംഭവത്തിൽ പാർട്ടി നോക്കാതെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.