തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കോന്നിയിൽ നൽകിയ പട്ടയങ്ങൾ നിയമവിരുദ്ധം തന്നെയെന്ന് വനംവകുപ്പ്. വിവാദമുണ്ടാക്കിയാലും പോരാട്ടംനടത്തിയാലും നിയമംലംഘിച്ച് വനഭൂമി പതിച്ചുനൽകാനാവില്ല. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം മാനദണ്ഡങ്ങൾക്ക് വിധേയമായാണ് വനഭൂമി അനുവദിക്കുന്നത്. നിയമം ലംഘിച്ചാണ് ചിറ്റാറിൽ പട്ടയമേള സംഘടിപ്പിച്ച് 40 പേർക്ക് പട്ടയം നൽകിയത്. കോന്നിയിൽ സ്പെഷല്‍ ഓഫിസ് തുടങ്ങി 1843 പേർക്ക് പട്ടയം നൽകുന്നതിന് റവന്യൂ വകുപ്പ് ഒരുകോടിയോളം ചെലവഴിച്ചു.
1993ലെ ഭൂപതിവ് ചട്ടം അനുസരിച്ച് 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ താമസമുറപ്പിച്ചവർക്ക് പട്ടയംനൽകാം. എന്നാൽ അത്തരത്തിൽ കേന്ദ്രാനുമതി ലഭിച്ച വനഭൂമി കോന്നിയിൽ 150 ഏക്കർ മാത്രമാണ്. അതിന് പട്ടയം നൽകുന്നതിന് നിയമതടസ്സമില്ല. എന്നാൽ അതിൽ കൂടുതൽ വനഭൂമിക്ക് പട്ടയം നൽകണമെങ്കിൽ റവന്യൂ-വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയശേഷം കേന്ദ്ര സർക്കാറിെൻറ അനുമതിവാങ്ങണം.
സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയം നല്‍കിയതെന്ന മുൻമന്ത്രി അടൂർ പ്രകാശിെൻറ വാദം വനംവകുപ്പ് അധികൃതർ അംഗീകരിക്കുന്നില്ല. റവന്യൂ-വനം വകുപ്പുകൾ സംയുക്തപരിശോധന നടത്തിയശേഷമാണ് പട്ടയം വിതരണംചെയ്തതെന്ന അദ്ദേഹത്തിെൻറ അഭിപ്രായവും നിയമപരമായി നിലനിൽക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വനഭൂമിയാണെങ്കിൽ അത് വിട്ടുനൽകണമെങ്കിൽ മാനദണ്ഡങ്ങൾ പാലിക്കണം. അതിന് കേന്ദ്രാനുമതി വാങ്ങണം. അതില്ലാതെ ജനങ്ങളെ പറ്റിക്കാൻ സംയുക്തപരിശോധന നടത്തിയിട്ട് കാര്യമില്ല. ഒരു ഹെക്ടറിന് മുകളിൽ വനഭൂമി വിട്ടുനൽകുന്നതിന് പകരമായി വനവത്കരണത്തിന് തുല്യമായ ഭൂമി വനംവകുപ്പിന് കൈമാറണം. വനേതര ആവശ്യങ്ങൾക്ക് വിട്ടുകിട്ടണമെങ്കിൽ വനഭൂമിക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള നെറ്റ് പ്രസൻറ് വാല്യു അടയ്ക്കണം. സംസ്ഥാനത്തെ ആദിവാസികളുടെ കാര്യത്തിൽ മാത്രമാണ് നെറ്റ് പ്രസൻറ് വാല്യുവിന് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.