തിരുവനന്തപുരം: ഡേ കെയറുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് െഎ.ജി മനോജ് എബ്രഹാമിെൻറ നിർദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ കെയർ സെൻററുകളിൽ നിരീക്ഷണ കാമറകൾ ഏർപ്പെടുത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്. ദൃശ്യങ്ങൾ തത്സമയം ഇൻറർനെറ്റ് വഴി രക്ഷാകർത്താക്കൾക്ക് മൊബൈൽ വഴിയോ കമ്പ്യൂട്ടറിലൂടെയോ കാണാനുള്ള സംവിധാനവും ഏർപ്പെടുത്തണമെന്ന് സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയിൽ ഡേ കെയർ ഉടമ കുഞ്ഞിനെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
മൂന്ന് ജില്ലകളിലെയും സ്റ്റേഷനുകളിലെ എസ്.െഎമാർക്കാണ് ഇതുസംബന്ധിച്ച് ക്രമീകരണങ്ങൾ പരിശോധിക്കാനും ഉറപ്പുവരുത്താനും നിർദേശം നൽകിയിരിക്കുന്നത്. ഡേ കെയർ സ്ഥാപനങ്ങളിൽ കുട്ടികൾ പ്രവേശിക്കുന്ന മുറികളിലെല്ലാം കാമറ ഘടിപ്പിക്കണം. ഒരുമാസത്തിനുള്ളിൽ കാമറ സ്ഥാപിക്കൽ പൂർത്തിയാക്കണം. കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്തെ ഡേ കെയറുകളുടെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളും പരിശോധിക്കും. ഇവയുടെ നിയന്ത്രണം സാമൂഹിക നീതിവകുപ്പിന് കീഴിലാക്കുമെന്നും ഇതിനായി വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.