പത്തനംതിട്ട: താൻ ശബരിമലയിലെ ആചാരം ലംഘിച്ചുവെന്ന വാർത്ത സർക്കാറും സി.പി.എമ്മും നടത്തുന്ന വ്യാജ പ്രചരണങ്ങളാണെന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരി. സർക്കാർ അടിച്ചേൽപ്പിച്ച കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചു പിടിക്കുന്നതിനു വേണ്ടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
താൻ ആചാരലംഘനം നടത്തിയിട്ടില്ല. ഇന്നലെയാണ് ശബരിമലയിൽ എത്തിയത്. രാവിലെ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടികയറി. ദർശനത്തിനിടെ പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധക്കാരുടെ ബഹളംകേട്ടു. തെൻറ ഇരുമുടിെക്കട്ട് കൂടെയുണ്ടായിരുന്നു സ്വമിയുടെ കൈവശം കൊടുത്ത് പതിനെട്ടാം പടിയിലെത്തി അവരോട് ബഹളം വെക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു ആചാരലംഘനവും നടത്തിയിട്ടില്ലെന്നും സന്നിധാനത്ത് വലിയ തിരക്കൊന്നും ഇല്ലാത്ത സമയമായതിനാൽ സി.സി.ടി.വിയിൽ നിന്ന് ദൃശ്യങ്ങൾ വ്യക്തമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്കിൽ സംസാരിച്ചത് മറ്റൊരിടത്തു നിന്നാണ്. ഭക്തർ ബഹളം വെച്ചപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പറയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പ്രതിഷേധക്കാരോട് സംസാരിക്കാൻ ആരോ മൈക്ക് തന്നു. അത് ആരുടെതാണെന്ന് നോക്കിയിട്ടില്ല. പ്രശ്നമുണ്ടാക്കരുതെന്നും ക്ഷേത്രമാണെന്നും പറഞ്ഞു. മാധ്യമപ്രവർത്തകരുൾപ്പെെട ഇത് കേട്ടതാണ്. പ്രശ്നം ഉണ്ടാകുേമ്പാൾ പരിഹരിക്കാനായി ആരും ചെയ്യുന്ന കാര്യം മാത്രമേ ചെയ്തിട്ടുള്ളൂവെന്നും തില്ലേങ്കരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.