തൃശൂർ: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നോട്ടീസ് വിയ്യൂർ ജയിലിൽ എത്തിയില്ല. ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യംചെയ്യാൻ കോടതിയുടെ അനുമതി വേണം.
ഇതിനായി ആദ്യം ജയിൽ സൂപ്രണ്ടിന് കസ്റ്റംസ് കത്ത് നൽകണം. സൂപ്രണ്ട് ഈ കത്ത് കോടതിയെ അറിയിച്ചിട്ടുവേണം അനുമതി ലഭിക്കാൻ. എന്നാൽ ഇതുവരെയും കസ്റ്റംസ് അപേക്ഷ ജയിലിൽ എത്തിയിട്ടില്ല.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും സഹായം ലഭിച്ചതായി മൊഴി നൽകിയിരുന്നു. ഷാഫിയോട് ബുധനാഴ്ച കൊച്ചി ഓഫിസിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.