മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട കേരള ഹൈകോടതി വിധി വസ്തുതകൾ മനസ്സിലാക്കാതെയും സാമൂഹിക സാഹചര്യങ്ങൾ പരിശോധിക്കാതെയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. യാഥാർത്ഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഇത്തരമൊരു നിരീക്ഷണത്തിന് കോടതിയെ പ്രേരിപ്പിച്ചത്.
ജസ്റ്റിസ് സച്ചാർ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേരളത്തിൽ രൂപവത്കരിച്ച പാലോളി കമ്മിറ്റി ശുപാർശ പ്രകാരം മുസ്ലിം വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി ഉണ്ടാക്കിയ സംവിധാനം പിന്നീട് ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കവിഭാഗക്കാർക്ക് 20 ശതമാനം നൽകി വിപുലീകരിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പ്രാതിനിധ്യം വളരെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്ന് സച്ചാർ കമീഷൻ ശുപാർശകൾ പ്രകാരമുള്ള ഈ പദ്ധതി മുസ്ലിംകൾക്ക് വേണ്ടി മാത്രമുള്ളതാണ്.
കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിെൻറ പ്രശ്നങ്ങൾ പഠിക്കാൻ ജെ.ബി. കോശി കമീഷനെ നിയമിച്ചിട്ടുണ്ട്. വിവിധ സമുദായങ്ങൾക്ക് പ്രത്യേകമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ മറ്റുള്ളവർക്ക് കൂടി വീതം വെക്കുന്നത് ആദ്യ അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.