'ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇന്ത്യയും പാകിസ്താനുമല്ല'; സതീശന്‍റെ സന്ദർശനത്തെ പിന്തുണച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചത് നല്ല കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഇരുവരും സീനിയർ നേതാക്കളാണെന്നും അല്ലാതെ ഇന്ത്യയും പാകിസ്താനുമല്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായാണ് കോൺഗ്രസിനെ നയിച്ചിരുന്ന രണ്ട് മുതിർന്ന നേതാക്കളുടെ വീടുകളിൽ സതീശൻ സന്ദർശനം നടത്തിയത്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡി.സി.സി അധ്യക്ഷപ്പട്ടിക പുറത്തുവിട്ടതോടെ രൂക്ഷമായ കോൺഗ്രസിലെ ചേരിപ്പോര് പരിഹരിക്കുന്നതിനുള്ള അനുനയ നീക്കവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരെ സന്ദർശിച്ച് സതീശൻ ഞായറാഴ്ച ചർച്ച നടത്തിയിരുന്നു.

പുതുപ്പള്ളിയിലെ വസതിയിലെത്തിയാണ് ഉമ്മൻചാണ്ടിയുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയത്. ഹരിപ്പാട്ടെ എം.എൽ.എ ഓഫിസിൽ വെച്ചായിരുന്നു ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച. മുതിർന്ന നേതാക്കൾക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യമുണ്ടാവിെല്ലന്നും എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ടു പോകുമെന്നും ആണ് കൂടിക്കാഴ്ചക്കുശേഷം വി.ഡി. സതീശൻ പറഞ്ഞത്.

Tags:    
News Summary - K Muraleedharan React to VD satheesan's Oommen chandy and Ramesh Chennithala Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.