ന്യൂഡൽഹി: കെ. റെയിൽ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നടക്കം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവ വിശദമായി പരിശോധിച്ച ശേഷമേ കേന്ദ്രം പദ്ധതിക്ക് അന്തിമ അനുമതി നൽകൂ എന്നും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസ്. കേരളത്തിൽ ജനസാന്ദ്രത കൂടുതലും ഭൂവിസ്തൃതി കുറവുമാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും.
കേന്ദ്ര സർക്കാർ ജനവികാരം മാനിക്കും. റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകൾ സർവിസ് നടത്താത്തത്. കോവിഡ് കാലത്ത് ആരംഭിച്ച സ്പെഷൽ ട്രെയിനുകൾ ഉടൻ സാധാരാണ സർവിസിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ എൻ.െഎ.എ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സഹമന്ത്രിക്ക് ബി.ജെ.പി പരാതി നൽകിയതായും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.