ആരോഗ്യ പ്രശ്നങ്ങളില്ല, എന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടി -കെ. സുധാകരൻ

തിരുവനന്തപുരം: തന്നെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈകമാൻഡിൽ സമ്മർദമുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് കെ. സുധാകരൻ. എന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെ. സുധാകരൻ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

എന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കാൻ ഞാൻ തയാറുമാണെന്നും പറഞ്ഞ അദ്ദേഹം, തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിരവധി എം.പിമാരും ഡൽഹി യാത്രയിൽ അടിയന്തര ആവശ്യമെന്ന നിലക്ക് വിഷയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മുന്നിൽ കൊണ്ടുവന്നതിനെത്തുടർന്ന ചർച്ചകളിൽ സുധാകരനെ മാറ്റണമെന്നാണ് ‘തത്ത്വത്തിൽ’ തീരുമാനം. അനാരോഗ്യമാണ് പ്രധാന വിഷയമായി ഉയർന്നിരിക്കുന്നത്.

ഇതുമൂലം അടുത്തകാലത്ത് അദ്ദേഹത്തിൽ നിന്നുണ്ടായ ചില പ്രസ്താവനകൾ പാർട്ടിയെ പരിക്കേൽപിച്ചെന്ന് ചർച്ചകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അനാരോഗ്യ പ്രശ്നങ്ങൾക്കിടയിൽ പാർലമെന്‍റ് സമ്മേളനത്തിൽ ലോക്സഭക്ക് പകരം സുധാകരൻ രാജ്യസഭയിൽ കയറിയതും ചർച്ചയായിരുന്നു.

Tags:    
News Summary - K sudhakaran says party decides whether they want him or not

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.