കാസർകോട്: കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് സി.പി.എം ഇനിയെങ്കിലും സമ്മതിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. പാലാ ബിഷപ്പിെൻറ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ എതിർപ്പ് പ്രകടിപ്പിച്ചവരാണ് സി.പി.എം. എന്നിട്ട്, കാമ്പസുകളിൽ യുവതയെ തീവ്രവാദത്തിലേക്ക് നയിക്കുന്ന സംഘമുണ്ടെന്ന് ഇപ്പോൾ പറയുന്നു.
പെൺകുട്ടികളെ വശത്താക്കാൻ ഒരു സംഘമുണ്ടെന്നാണ് സി.പി.എം കുറിപ്പ്. ബി.ജെ.പി വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇൗ ഇരട്ടത്താപ്പ് സി.പി.എം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ കേരളത്തിെൻറ നിലപാട് ജനവിരുദ്ധമാണ്. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് കാര്യമായ പ്രയോജനം കിട്ടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.