കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ശ്രീലങ്കൻ സ്വദേശി രക്ഷപ്പെട്ടു

തൃശൂർ: വിയ്യൂർ ജയിലിൽനിന്ന് അയ്യന്തോളിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ശ്രീലങ്കൻ സ്വദേശി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കിഷാന്ത് റൂബൻ പെരേര (അജിത് കിഷാന്ത് -52) ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. 

മയക്കുമരുന്ന് കേസിൽ കൊച്ചിയിൽ വെച്ച് പിടിയിലായി അവിടെ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു. സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗം പിടികൂടിയ കേസിന്‍റെ ഭാഗമായാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. അവിടെ വെച്ച് മിന്നൽ വേഗത്തിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

‘ഇന്ത്യൻ പാർലമെന്‍റ്’ എന്ന് എഴുതിയ വെളുത്ത ടീ ഷർട്ട് ധരിച്ച ദൃഢഗാത്രനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. തൃശൂർ വെസ്റ്റ് പൊലീസ് അടക്കം നഗരത്തിൽ വിവിധയിടങ്ങളിലും ബസ് സ്റ്റാന്‍റുകൾ, റെയിൽവേ സ്റ്റേഷൻ എന്നിടിങ്ങളിലും ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും അതിർത്തിയിലും ജാഗ്രത നിർദേശം നൽകി.

Tags:    
News Summary - Sri Lankan national who was brought to court escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.