പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെൻറ ജാമ്യാപേക്ഷയിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേട്ടു. വിധി വെള്ളിയാഴ്ച പ്രസ്താവിക്കും. കെ. സുരേന്ദ്രനുവേണ്ടി അഭിഭാഷകൻ കെ. രാംകുമാറും പ്രോസിക്യൂഷനായി എ.സി. ഈപ്പനും ഹാജരായി. പത്തനംതിട്ട ജില്ല സെഷൻസ് കോടതിയാണ് വാദം കേട്ടത്.
സുരേന്ദ്രനെതിരെയുള്ള നരഹത്യ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നും ഭക്തനായിട്ടാണ് ശബരിമലയിൽ എത്തിയതെന്നും കെ. രാംകുമാർ വാദിച്ചു. സുരേന്ദ്രെൻറ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ കേൻറാൺമെൻറ്, നെടുമ്പാശ്ശേരി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി നിലനിൽക്കുന്നതല്ലെന്നും പ്രതി ചേർക്കുന്നത് 15 ദിവസത്തിനു ശേഷമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി സൂരജിെൻറ ഫേസ്ബുക്ക് പോസ്റ്റിൽ ഗൂഢാലോചന വ്യക്തമാകുന്നുണ്ടെന്നും ഇവർ സന്നിധാനത്ത് പലപ്പോഴായി കൂടിക്കാഴ്ച നടത്തിയെന്നും കേസിലെ പ്രതികൾ പരസ്പരം നിരന്തരമായി സംഭാഷണം നടത്തുന്ന ഫോൺ രേഖകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബി.ജെ.പി സർക്കുലർ അനുസരിച്ച് നേതാക്കൾ തമ്പടിച്ചെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
സുരേന്ദ്രന് ജാമ്യം അനുവദിച്ചിട്ടും അനധികൃതമായി കരുതൽ തടങ്കലിൽെവച്ചത് കോടതിയലക്ഷ്യമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കെ. രാംകുമാർ വാദിച്ചു. ഇത് ശരിയാണോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചപ്പോൾ അറസ്റ്റ് നിയമപ്രകാരമാണെന്നും പേക്ഷ, വേറെ കേസിെൻറ ഒന്നും വാറൻറ് ലഭിച്ചിരുന്നിെല്ലന്നും ജാമ്യം നടപ്പാക്കാത്തത് ഉത്തരവ് ജയിലിൽ എത്തിക്കാത്തത് കാരണമാണെന്നുമായിരുന്നു മറുപടി. 21ന് ശബരിമല നിരോധനാജ്ഞ ലംഘിച്ച കേസിൽ സുരേന്ദ്രന് ജാമ്യം അനുവദിച്ചിട്ടും ജാമ്യം നൽകാതെ പിറ്റേദിവസം കണ്ണൂരിലെ അടുത്ത കേസ് പരിഗണിക്കുന്നതുവരെ പൊലീസ് കസ്റ്റഡിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.