ആലപ്പുഴ: ബി.ജെ.പി സംസ്ഥാന നേതൃസമ്മേളനം പുരോഗമിക്കുന്നതിനിടെ ചാനലിൽ സ്ക്രോളാ യി വന്ന വാർത്തയിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പത്തനംതിട്ട സ്ഥാനാർഥി കെ. സ ുരേന്ദ്രൻ. താൻ യോഗത്തിൽ പറയാത്ത കാര്യം എങ്ങനെ ചാനലിൽ ഫ്ലാഷ് പോയെന്ന ചോദ്യവുമായി ന്യൂസ് 18 കേരള റിപ്പോർട്ടറോട് സുരേന്ദ്രൻ പൊട്ടിത്തെറിച്ചു.
സമ്മേളനവുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയല്ല അതെന്ന് റിപ്പോർട്ടർ വിശദീകരിെച്ചങ്കിലും സുരേന്ദ്രന് കലിയടങ്ങിയില്ല. ചാനലിൽ വന്ന വാർത്തയുടെ വിവരം അറിയാനായിെല്ലങ്കിൽ പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നതെന്നും സുരേന്ദ്രൻ ഉച്ചത്തിൽ വിളിച്ച് ചോദിച്ചു.
ന്യൂസ് 18 ആലപ്പുഴ ലേഖകൻ വി.വി. വിനോദിനോടും കാമറമാൻ പി.കെ. പ്രശാന്തിനോടും പറവൂരിലെ യോഗസ്ഥലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അപമര്യാദയായി പെരുമാറുകായിരുെന്നന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തകരെ പൊതുവേദിയിൽ അവഹേളിച്ച നടപടി തിരുത്താൻ കെ. സുരേന്ദ്രൻ തയാറാകണമെന്ന് പ്രസിഡൻറ് വി.എസ്. ഉമേഷും സെക്രട്ടറി ജി. ഹരികൃഷ്ണനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.