തിരുവനന്തപുരം: കർശന നിർദേശങ്ങളോടെ ജാമ്യം ലഭിച്ച കെ.സുരേന്ദ്രൻ നാപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽ മോചിതനായി . നവംബർ 17ന് നിലയ്ക്കലിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് സുരേന്ദ്രൻ അറസ്റ്റിലാകുന്നത്. 21 ദിവസത്തിനു ശേഷം രാവിലെ 10.30 ഒാടെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രന് പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.
അറസ്റ്റ് ചെയ്യുേമ്പാൾ കൂടെയുണ്ടായിരുന്ന ഇരുമുടിക്കെട്ടുമായാണ് സുേരന്ദ്രൻ ജയിലിൽ നിന്നിറങ്ങിയത്. ജയിലിന് പുറത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള അടക്കം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വാഗതം െചയ്തു. തുറന്ന ജീപ്പിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കാണ് അദ്ദേഹത്തെ പ്രവർത്തകർ കൊണ്ടുപോകുന്നത്.
15 ഒാളം കേസുകളായിരുന്നു വിവിധ ജില്ലകളിലായി സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. എല്ലാ കേസുകളിലും ജാമ്യം നേടിയ സുരേന്ദ്രൻ ചിത്തിര ആട്ട വിശേഷപൂജക്കിടെ സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ഒടുവിൽ ജാമ്യം നേടിയത്. രണ്ട് പേരുടെ ആൾ ജാമ്യം, രണ്ടു ലക്ഷംരൂപ കെട്ടിവെക്കുക, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
21 ദിവസത്തിനു ശേഷം ജയിൽ മോചിതനായപ്പോഴും ആചാരലംഘം നടന്നിട്ടില്ല എന്നറിഞ്ഞതിൽ സന്തുഷ്ടനാണെന്ന് സുരേന്ദ്രൻ പറഞ്ഞു. താനൊരു കുറ്റം ചെയ്തിട്ടില്ല. പാർട്ടി ഒറ്റക്കെട്ടാണ്. ശബരിമല ആചാരലംഘനത്തിനെതിരെ നിയമവിധേയമായി പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.