തിരുവനന്തപുരം: തനിക്കെതിരെ കള്ളക്കേസുകളാണ് ചുമത്തിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ് രൻ. തനിക്ക് നേരിട്ട് അറിയാത്ത ഒരാളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നത് പച്ചക്കള്ളമാണ്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പിണറായി വിജയന് പരാജിതെൻറ സ്വരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരത്തിൽ ബി.ജെ.പിക്കാരെ മാത്രം തെരഞ്ഞുപിടിച്ച് കേസെടുക്കുന്നത് നിർത്തണം. സർക്കാർ ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ശബരിമലയിൽ അക്രമം നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അറസ്റ്റിലായിരുന്ന തനിക്ക് വിശപ്പകറ്റാൻ ആഹാരം വാങ്ങിത്തന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ജയിലിൽ വെച്ച് പൊലീസ് തന്നെ പീഡിപ്പിച്ചുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.