കോൺഗ്രസെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട –സി.പി.െഎ

തിരുവനന്തപുരം: കോൺഗ്രസ് എന്ന ഉമ്മാക്കി കാട്ടി സി.പി.െഎയെ പേടിപ്പിക്കേെണ്ടന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് മുന്നണിയെക്കുറിച്ചല്ല, വർഗീയതക്കും ഫാഷിസത്തിനും എതിരായ വിശാലവേദിയാണ് ദേശീയതലത്തിൽ സി.പി.െഎ മുന്നോട്ടുവെക്കുന്നത്. പാർട്ടിക്കുള്ളിലെ ന്യൂനപക്ഷത്തിെൻറ അഭിപ്രായമല്ല താൻ പുറത്തുപറയുന്നതെന്നും സംസ്ഥാന കൗൺസിൽ യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ആരാണ് കോൺഗ്രസുമായി ബന്ധമുണ്ടാക്കാത്തതെന്ന് ചോദിച്ച കാനം, ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചവരും കോൺഗ്രസ്സർക്കാറിൽ സ്പീക്കർ ആയവരുമുണ്ടെന്നും വ്യക്തമാക്കി. ദേശീയ സാഹചര്യത്തിൽ ഇടതുമുന്നണി കൂടുതൽ ശക്തമാവണം. വർഗീയത ശക്തമാവുേമ്പാൾ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിച്ച് ഏകാധിപത്യത്തിെനതിരായി മുന്നോട്ടുപോകണമെന്നതാണ് ദേശീയനിർവാഹകസമിതിയുടെ പ്രമേയം. വർഗീയതക്കും ഫാഷിസത്തിനും എതിരായി വിശാലവേദിയെന്ന ചിന്താഗതി വേണം. ഇടതുപക്ഷത്തിന് മാത്രമായി ഫാഷിസത്തെ തടഞ്ഞുനിർത്താനാവില്ല. ജനാധിപത്യവിശ്വാസി ആരെന്ന് നിർവചിക്കാൻ പറ്റില്ല. ജനാധിപത്യം ഉണ്ടെന്ന് പറയുന്ന പാർട്ടികളിൽ പലതിലും ജനാധിപത്യം ഉണ്ടാവില്ല.

ഇടതുപക്ഷത്തിെൻറ പൊതുനിലപാടിൽ നിന്ന് വ്യതിചലിക്കുേമ്പാൾ ചൂണ്ടിക്കാണിക്കേണ്ട ചുമതലയുള്ളതിനാലാണ് ചില കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയതെന്നും കാനം പറഞ്ഞു. താൻ പറയുന്നത് പാർട്ടിയിലെ ന്യൂനപക്ഷത്തിെൻറ അഭിപ്രായമെന്നത് ശരിയല്ല. ഏപ്രിൽ 13ന് വാർത്തസമ്മേളനം നടത്താൻ തീരുമാനിച്ചത് 21 അംഗ നിർവാഹകസമിതി െഎകകണ്േഠ്യനയാണ്. സംസ്ഥാന കൗൺസിലിൽ രാഷ്ട്രീയറിപ്പോർട്ട് വെച്ചതും െഎകകണ്േഠ്യനയാണ്. സി.പി.എം-സി.പി.െഎ സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ കാണുന്നത് വാർത്തയേയല്ല.

അകത്ത് പറയാനുള്ളത് സി.പി.െഎ അവിടെ പറയും. പ്രകാശ് കാരാട്ട് ചില കാര്യങ്ങൾ പുറത്തുപറഞ്ഞതിനാലാണ് തനിക്ക് പുറത്ത് മറുപടി പറയേണ്ടിവന്നത്. സർവകക്ഷിയോഗം വിളിച്ച് ഭൂസംരക്ഷണനിയമം നടപ്പാക്കാൻ പറ്റിെല്ലന്ന് മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർക്കാനിരിക്കുന്ന സർവകക്ഷിയോഗതീരുമാനത്തെ ആവർത്തിച്ച് തള്ളി കാനം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് ഒരുതരത്തിലും ശാരീരിക, മാനസികബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി പൊതുപ്രവർത്തകരിൽ നിന്നുണ്ടാവരുത്–കാനംപറഞ്ഞു.

Tags:    
News Summary - kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.