കോഴിക്കോട്: വികസനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന ഗെയിൽ സമരത്തിൽ പെങ്കടുക്കുന്ന അദ്ദേഹത്തിെൻറ അനുയായികളെ ആശയക്കുഴപ്പത്തിലാക്കി. മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച് ‘വികസനത്തിെൻറ ജനപക്ഷം’ സെമിനാറിൽ അധ്യക്ഷത വഹിച്ച് കാന്തപുരം വ്യക്തമാക്കിയ തെൻറ വികസന നിലപാടാണ് ഗെയിൽ സമര രംഗത്തുള്ള അനുയായികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.
ഗെയിൽ പൈപ്പ്ലൈൻ ജനവാസ മേഖലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ വികസനം കൊണ്ടുവരാൻ ജനങ്ങൾ ബുദ്ധിമുേട്ടണ്ടിവരുമെന്ന കാന്തപുരത്തിെൻറ പരാമർശമാണ് വിവാദമുണ്ടാക്കിയത്. ഗെയിൽ എന്ന് പേരെടുത്തു പറഞ്ഞില്ലെങ്കിലും ലക്ഷക്കണക്കിനു ജനങ്ങൾക്ക് വികസനം കൊണ്ടുവരാൻ പതിനായിരങ്ങൾ കുറച്ച് ബുദ്ധിമുേട്ടണ്ടിവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനങ്ങൾ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചുനൽകുകയും വേണം. ഭൂമി നൽകില്ലെന്ന് പറഞ്ഞാൽ നാട്ടിൽ വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിെൻറ നിലപാടിനെ പിന്തുണച്ചാണ് പിന്നീട് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ എം.എൽ.എ സംസാരിച്ചത്. ഗെയിൽ പദ്ധതി കേരളത്തിനു ഗുണകരമാണെന്നും ബുദ്ധിമുട്ടുകൾ പരിഹരിച്ചു പദ്ധതി നടപ്പാക്കണമെന്നും ജയരാജൻ പറഞ്ഞു.
മുമ്പ്, ഗെയിൽ പദ്ധതിക്കെതിരെ കാന്തപുരം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലക്ഷക്കണക്കിനു ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കടൽ തീരത്തുകൂടി പൈപ്പിടാൻ ചെലവ് കൂടുമെങ്കിൽ പരിഹാരം മനുഷ്യരെ കൊല്ലലാണോ എന്നും ചോദിച്ചിരുന്നു. ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത പ്രദേശങ്ങളിലൂടെ മാത്രമേ പൈപ്പ് കൊണ്ടുപോകാവൂ എന്നും ആവശ്യപ്പെട്ടിരുന്നു. ഇൗ നിലപാടിെൻറ അടിസ്ഥാനത്തിൽ ഇരകളായ കാന്തപുരം വിഭാഗം പ്രവർത്തകർ സജീവമായി സമരരംഗത്തുണ്ട്. എരഞ്ഞിമാവിൽ പൊലീസ് അതിക്രമത്തിനിടെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.കെ. ഇസ്മായിൽ വഫയെ പൊലീസ് വീട്ടിൽ കയറി മർദിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.