തൃശ്ശൂർ: സർവകലാശാലകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നടപടികൾ നാടിന്റെ അന്തരീക്ഷം തകിടം മറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫിൽനിന്ന് മുസ്ലിം ലീഗിനെ അടർത്തിയെടുത്ത് സ്വാധീനം വർധിപ്പിക്കേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നും നവകേരള സദസ്സ് ബസ് യാത്രക്കിടെ ‘മാധ്യമം’ ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂറുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
സർവകലാശാല വിഷയങ്ങളിൽ ഗവർണർ സ്വീകരിക്കുന്നത് തീർത്തും തെറ്റായ നിലപാടാണ്. സ്വാഭാവികമായും അതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും. ഗവർണർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കാതെ, നാടിന്റെ അന്തരീക്ഷത്തെ തകിടം മറിക്കുന്നതിൽനിന്ന് കേന്ദ്രം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് എങ്ങനെയെങ്കിലും ഇങ്ങോട്ട് പോരട്ടേയെന്ന് ഞങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് വിടാൻ ലീഗ് ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ ഒരുകൂട്ടരെ അടർത്തിയെടുത്ത് സ്വാധീനം വർധിപ്പിക്കേണ്ട ആവശ്യവും എൽ.ഡി.എഫിനില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാവി കോൺഗ്രസിന്റെ നിലപാടുകളെ ആശ്രയിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.