തൊടുപുഴ: കെ.എം. മാണി പാർട്ടി ചെയർമാനായിരുന്നപ്പോഴത്തെ കീഴ്വഴക്കങ്ങൾ മാറ്റില്ലെന്നും ഭരണഘടന അനുവദിക്കാത്ത ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും പി.ജെ. ജോസഫ്. ഇതുപ്രകാരം നിയമസഭ കക്ഷി യോഗം ഈ മാസം ഒമ്പതിനകം ചേരും. ലീഡറെ തീരുമാനിച്ച് അറിയിക്കണമെന്ന് സ്പീക്കർ നിർദേശിച്ചതനുസരിച്ചാണിത്. പി.സി. ജോർജ് പാർട്ടി വിട്ടപ്പോൾ ജോസ് കെ. മാണിയെ വൈസ് ചെയർമാനാക്കിയതും പിന്നീട് രാജ്യസഭയിലേക്ക് മത്സരിപ്പിച്ചതും പാർലമെൻറി പാർട്ടിയിൽ തീരുമാനമെടുത്തായിരുന്നു.
പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വാങ്ങുകയാണ് ചെയ്തത്. കോലം കത്തിക്കൽ പോലുള്ള നടപടികളിൽനിന്ന് എല്ലാവരും പിന്തിരിയണമെന്നും ഐക്യത്തോടെ പാർട്ടിയെ നിലനിർത്താൻ അഭിലഷണീയമല്ലാത്ത നടപടികളിൽനിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്നും ജോസഫ് അഭ്യർഥിച്ചു.
താൻ ചെയർമാെൻറ ചുമതല വഹിക്കുന്നുവെന്നും മറ്റു ഭാരവാഹികൾ അതത് സ്ഥാനങ്ങളിൽ തുടരുമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചത്. കത്തിനെക്കുറിച്ച് അന്വേഷിക്കാതെ ജോസ് കെ. മാണി പ്രതികരിച്ചത് ശരിയായില്ല. കാള പെറ്റെന്ന് കേട്ട് കയറെടുക്കേണ്ടതില്ലായിരുന്നു. സമവായത്തിലൂടെ പാർട്ടിയെ ഐക്യത്തിൽ നിലനിർത്താനാണ് ശ്രമം. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം. അതിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.